‘സഫലമീ യാത്ര…’ – (06)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വറ്റാത്ത കണ്ണീർ
ഹെയ്തി നഗരത്തിൽ വര്ഷങ്ങള്ക്കു മുൻപുണ്ടായ മഹാഭൂകമ്പം. ആ നഗരം സമ്പൂർണ നാശത്തിനു വിധേയമായി മാറി. ചിതറി കിടക്കുന്ന മനുഷ്യ ശരീരങ്ങളും, തകർന്നു കിടക്കുന്ന കേട്ടിട അവശിഷ്ടങ്ങളും. അതിനു നടുവിൽ, നിസ്സഹായതയോടെ കരഞ്ഞു കൊണ്ട് നിൽക്കുന്ന ഒരു സ്ത്രീയുടെ ചിത്രം ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു. ചിത്രത്തിലൂടെ വെളിപ്പെടുന്ന നിസ്സഹായത ഒരുപാടു ചിന്തകളിലേക്ക് ലോകത്തെ നയിചു. ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുൻപിൽ നാമൊക്കെ ആലംബഹീനരാണ്. കുഴഞ്ഞ കൈകളും, പിടയുന്ന പ്രാണനും എല്ലാം മനുഷ്യൻ ഒരുപാടു ബലഹീനൻ എന്ന് തെളിയിക്കുന്നു.
കരഞ്ഞു നിലവിളിക്കുന്ന ഈ സ്ത്രീയുടെ ചിത്രം വേറൊരു ഉൾകാഴ്ച കൂടി നൽകി. കണ്ണീരിലൂടെ വിവരിക്കുവാൻ കഴിയാത്ത, വലിയ ദുഃഖം അവർ പകരുകയാണ്. ചിലപ്പോഴൊക്കെ കണ്ണീരലാത്തെ മറ്റൊന്നും സാധ്യമാകുന്നില്ല.
മറ്റൊരു കരച്ചിൽ ശ്രദ്ധിക്കുക. ‘അവൻ നഗരത്തിനു സമീപിച്ചപ്പോൾ, അതിനെ കണ്ടു, അതിനെ കുറിച്ച് കരഞ്ഞു. ഈ നാളിൽ നിന്റെ സമാധാനത്തിനായുള്ളതു നീയും അറിഞ്ഞിരുന്നു എങ്കിൽ കൊള്ളാമായിരുന്നു” (Lk : 19 : 41, 42). കഷ്ടാനുഭവ ദിനങ്ങളിൽ യേശു യെരുശലേം നഗരത്തിൽ കടക്കുമ്പോഴായിരുന്നു ഈ നിലവിളി. പാപവും, ശാപവും, ദൈവപുത്രനെ തിരസ്കരിക്കപ്പെടുന്നതിലൂടെയും, യെരുശലേം നഗരത്തിനു വരുവാൻ പോകുന്ന സമ്പൂർണ നാശം മുന്നിൽ കണ്ടായിരുന്നു കർത്താവു ഉറക്കെ നിലവിളിച്ചതു.
ക്രിസ്തുവിനെ കൂടാതെ നശിക്കുവാൻ പോകുന്ന വ്യക്തിക്ക് വേണ്ടി, കുടുംബത്തിന് വേണ്ടി, ദേശത്തിനു വേണ്ടി, കരയുവാൻ തയാറാകുമോ ?
– യുഗം അവസാനിക്കുവാൻ നേരമായി.