‘സഫലമീ യാത്ര…’ – (25)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഒടുവിൽ എന്ത് ?
പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സഭാപിതാവും വിശുദ്ധനുമായിരുന്നു ഫിലിപ്പ് നേരി. അദ്ദേഹത്തിന്റെ സ്വകാര്യ ചിന്തകൾ, ജീവിതത്തിന്റെ ആകമാന ലക്ഷ്യത്തെ അനേകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
“നിയമ പഠനത്തിനായി ഒടുവിൽ മാതാപിതാക്കൾ സമ്മതിച്ചു”. ലളിതമായി അദ്ദേഹം അടുത്ത ചോദ്യം നെഞ്ചോട് ചേർത്ത് ചോദിച്ചു. ഞാനൊരു വക്കീലാകും. ഒരുപാട് പണം സമ്പാദിക്കും; മനോഹരമായ വീട് വാങ്ങും, വിലയേറിയ കുതിരകളെയും, കുതിര വണ്ടികളും വാങ്ങും; സുന്ദരിയായ സ്ത്രീയെ വിവാഹം ചെയ്ത് ആനന്ദമായി ജീവിക്കും”.
അടുത്ത ചോദ്യം, അതിന് ശേഷം എന്ത് ? ജീവിതാന്ത്യം, മരണാനന്തര ജീവിതം, നിത്യത ഇത്യാദി വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകൾ തിരകൾ സമാനം ആഞ്ഞടിക്കുവാൻ തുടങ്ങി. ഹൃദയം അസ്വസ്ഥമാകുവാൻ തുടങ്ങി. തന്റെ ചിന്തകളിലും പദ്ധതികളിലും ദൈവത്തിനു ഒരു സ്ഥാനവും നൽകിയിരുന്നില്ല എന്നത് ഫിലിപ്പിനെ ഒരുപാട് അസ്വസ്ഥനാക്കി.
സമ്പത്തും, നല്ല ജീവിതവും ഒന്നും അതിൽ തന്നെ തെറ്റല്ല. എന്നാൽ അവയൊക്കെ ജീവിതത്തിന്റെ മുഖ്യ ഭാഗമായി, കേന്ദ്രവിഷയമായി മാറുമ്പോഴാണ് ജീവിതത്തിൽ താളഭംഗം ഉണ്ടാകുന്നത്. നിത്യത കേന്ദ്രീകരിച്ചു, ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതം സാർത്ഥകമാണ്. യേശു പറഞ്ഞു, “നിന്റെ നിക്ഷേപം ഉള്ളിടത്തു നിന്റെ ഹൃദയവും ഇരിക്കും. (മത്തായി : 6 : 21)
ഉയരത്തിലെ നിക്ഷേപമാണ് ഉത്തമ സമ്പത്ത്.