“പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല
75 വയസുള്ള തന്റെ പിതാവിനെ സുവിശേഷ വിരോധികൾ 2012 ൽ സുവിശേഷ പ്രതി വിതരണം ചെയ്തു എന്ന കാരണത്താൽ ക്രൂരമായി മർദിക്കുകയും, അതെ തുടർന്ന് പോലീസ് സ്റ്റേഷനിൽ അടക്കുകയും ചെയ്തു. താൻ എഴുതിയ ലഖുലേഖ ആയതിനാൽ മകൻ സാം, സ്റ്റേഷനിൽ കടന്നു ചെല്ലുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ” ഈ വഴിയിൽ നിന്നെ തനിയെ വിട്ട്, ഞാൻ ഒരു നാളും പോകയില്ല”, എന്ന ചരണങ്ങളുള്ള “പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” എന്ന പ്രശസ്ത ഗാനത്തിന്റെ പിറവിയെക്കുറിച്ചു മകൻ പാ.സാം തര്യൻ മുഖത്തല (സാം ടി. മുഖത്തല), വിവരിക്കുമ്പോൾ, ആ തീവ്രാനുഭവം മുഖത്ത് നിഴലിച്ചു നിന്നു.
“സഭാവാർത്തകളു” മായി, പാ. സാം ടി. മുഖത്തല നടത്തിയ അഭിമുഖത്തിൽ നിന്നും…
മാതാപിതാക്കൾ : ശാരോൻ പ്രസ്ഥാനത്തിലെ സുവിശേഷകനായിരുന്ന പാ. മുഖത്തല പാപ്പച്ചൻ (തര്യൻ), ഏലിയാമ്മ, ദമ്പതികളുടെ 5 മക്കളിൽ, മൂന്നാമനായി ജനിച്ച സാമിന്, കുടുംബപരമായി സംഗീത പാരമ്പര്യം ഒന്നും പറയുവാനില്ലായിരുന്നു.
സംഗീതം : ബാല്യത്തിൽ, 1994 ൽ രചിച്ച, “ദൈവം നമ്മുടെ സങ്കേതമാണ്…”, എന്ന ആദ്യ ഗാനത്തിന് ശേഷം, എഴുപതോളം ഗാനങ്ങൾ എഴുതി . “നഷ്ടങ്ങളിലും പതറിടല്ലേ…”, ” ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്…”, “ഉന്നതൻ നീ അത്യുന്നതൻ നീ…”, “നമുക്കൊരു ദൈവമുണ്ട് സ്വർഗത്തിൽ…”, എന്നിവ, ക്രൈസ്തവ കൈരളി പാടിയാരാധിക്കുന്ന ഗാനങ്ങളിൽ ചിലതു മാത്രം. 2015 ൽ പുറത്തിറക്കിയ “എന്നേശു മതി” എന്ന സി ഡിയാണ് ഏറ്റവും ഒടുവിലായി പ്രസിദ്ധികരിച്ചതു.
ശുശ്രുഷ : 2007 ൽ പൂര്ണസമയ സുവിശേഷകരണത്തിന് വേണ്ടി സമർപ്പിച്ച പാ. സാം, ഇന്ന് ഇന്ത്യയിൽ മാത്രമല്ല, മറ്റു ഭൂഖണ്ഡങ്ങളിലും സുവിശേഷ പ്രസംഗ വേദികളിൽ നിറ സാന്നിധ്യമാണ്. ഗാനരചയിതാവ്, എഴുത്തുകാരൻ, ക്രിസ്തീയ പത്രപ്രവർത്തനം, എന്നിവ തന്റെ പ്രവർത്തന മേഖലകളിൽ ചിലതു് മാത്രം.
മറക്കാനാവാത്ത സന്ദർഭങ്ങൾ : തന്റെ ശുസ്രൂഷ മദ്ധ്യത്തിൽ, രക്ഷയിലേക്കു കടന്നു വരുന്ന നിരവധി ആത്മാക്കളെ കണ്ടു സന്തോഷിക്കുന്ന പാ. സാം, മറക്കാനാവാത്ത സന്ദർഭം വിവരിച്ചപ്പോൾ വികാരാതിതനായി. വാഹനാപകടത്തിൽ പരുക്കേറ്റു കൊട്ടാരക്കര, KNS ആശുപത്രിയിൽ കഴിയുമ്പോൾ, ആ വേദനയിൽ നിന്നും രചിച്ച വരികളാണ് “കണ്ണുനീർ എന്ന് മാറുമോ, വേദനകൾ എന്ന് തീരുമോ…” എന്ന ഗാനം.
ക്രിയാത്മക വിമർശനം : 24 വർഷമായി പത്ര പ്രവർത്തന രംഗത്ത് താനുണ്ട്. ഇന്ന് വരെ വിമർശനത്തിൽ കൂടി വ്യക്തിഹത്യ നടത്തിയിട്ടില്ല. ദൈവജനത്തിന്റെ നന്മയ്ക്കു വേണ്ടിയും, അവർ അറിയേണ്ടതുമായ വസ്തുതകൾക്ക് വേണ്ടിയും, താൻ എന്നും നിലകൊള്ളും. ഒരുവനെ ഇല്ലാതാക്കുവാനല്ല, നേടുവാനുള്ള വിമർശനമാണ് തന്റെ ശൈലിയെന്ന് പാ. സാം ഓർമിപ്പിക്കുന്നു.
ന്യൂ ജനെറേഷൻ സഭകൾ : ന്യൂ ജനെറേഷൻ സഭക്ളോട് വിരോധമില്ല, എന്നാൽ ഉപദേശത്തെ എതിർക്കുന്നു. പലരുടെയും വിരുദ്ധമായ പഠിപ്പിക്കലുകളെ എതിർക്കുന്നു. ഈ ദുരുപദേശങ്ങൾ, ഒന്നാം നൂറ്റാണ്ടു മുതലേ നിലവിലുണ്ട്. എന്നാൽ ശിഷ്യന്മാർ മുതൽ ഇതിനെ ഖണ്ഡിക്കുകയും, ജനത്തെ സത്യം പഠിപ്പിക്കുകയും, നേരായ പാതയിലേക്ക് നടത്തുകയും ചെയ്തു. ഇത് തന്നെയായിരിക്കണം നമ്മുടെ ദൗത്യം.
കുടുംബം : ഭാര്യ ലിസി സാം, മക്കൾ അറസ ടി. സാം, അഷേർ ടി. സാം.
പെന്തക്കോസ്തിലെ അടുത്ത തലമുറയോടുള്ള ഉപദേശം : യേശുവിനായി ജീവിക്കുക, കർത്താവുമായ വ്യക്തിപരമായ ബന്ധം സ്ഥാപിക്കുക.