‘സഫലമീ യാത്ര…’ – (49)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഹൃദയത്തിൽ വാഴേണ്ട വചനം
ഭാരതത്തിലും, തെക്കേ ആഫ്രിക്കയിലും, ദീർഘ വർഷങ്ങൾ ഒരു മിഷനറിയും, യഹോവ ഭക്തനുമായിരുന്ന ചാൾസ് ഹേവാർഡ് എന്ന വ്യക്തിയുടെ ജീവിതത്തിലെ അന്ത്യ നാളുകൾ വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ അതേക്കുറിച്ചു രേഖപ്പെടുത്തിയ വാക്കുകൾ, തങ്ങളുടെ പിതാവ് തങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അവകാശം എന്നതിനെ “ചാൾസ് ലിസ്റ്റ്” എന്നാണ് അവരതിനെ വിളിച്ചിരുന്നത്.
ചാൾസ് ലിസ്റ്റ് : – 73 ആം വയസ്സ് മുതൽ 87 ആം വയസ്സിൽ താൻ നിത്യതയിലേക്ക് ചേർക്കപ്പെടും വരെ ചാൾസ് എന്ന ഭക്തൻ, വേദപുസ്തക വാക്യങ്ങൾ ഓരോ ദിവസവും തിരെഞ്ഞെടുത് ഹൃദ്യസ്ഥമാക്കി. തന്റെ ഓട്ടം വചനത്തിന്റെ നിറവോടെ ഓടി തീർക്കുക, നന്നായി ഓടി തീർക്കുക, അതായിരുന്നു ലക്‌ഷ്യം. കോലോ : 3:16 ആയിരുന്നു തന്റെ ആപ്ത വാക്യം. പഴയ നിയമത്തിലെ എല്ലാ പുസ്തകങ്ങളിൽ നിന്നും കുറഞ്ഞത് ഒരു വാക്യം. എല്ലാ പുതിയനിയമ ലേഖനങ്ങളിൽ നിന്നും ഓരോ അധ്യായങ്ങളിൽ നിന്നും ഒന്നോ അതിലധികമോ വാക്യം. “എബ്രഹാം ദൈവത്തിൽ വിശ്വസിച്ചു, അതവന് നീതിയായി കണക്കിട്ടു.” ഉല്പത്തി : 15:6 അതായിരുന്നു ആദ്യ വാക്യം. ഒടുവിലത്തേത് വെളി : 22:17 “വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു…”
239 വാക്യങ്ങൾ മനഃപാഠമാക്കിയാണ് ചാൾസ് തന്റെ പഠനം പൂർത്തിയാക്കിയത്. മകൾ ഇതിനെ ചാൾസ് ലിസ്റ്റ് എന്ന് വിളിച്ചു. തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ പിതൃസ്വത്തായി അതിനെ കരുതി. സങ്കീർത്തന രചയിതാവിനെ പോലെ അവ ഹൃദയങ്ങളിൽ സംഗ്രഹിച്ചു. വചനങ്ങളെ ധ്യാനിക്കുകയും അവയിൽ രസിക്കുകയും ചെയ്തു. (119:11,15,16)
നീതിയിൻ ഫലമുളവാക്കുന്ന വിത്തുകളാണ് ഹൃദയത്തിൽ സംഗ്രഹിക്കുന്ന തിരുവെഴുത്തുകളുടെ വിത്തുകൾ.