‘സഫലമീ യാത്ര…’ – (59)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നന്ദിയുള്ളവരായി
ഫാനി ക്രോസ്ബി – ആയിരത്തിലേറെ മനോഹരമായ ക്രിസ്തീയ കീർത്തനങ്ങൾ രചിപ്പാൻ കൃപ ലഭിച്ച വനിതയായിരുന്നു. ആറ് ആഴ്ച പ്രായമുള്ളപ്പോൾ ഫാനി പൂർണ്ണമായും കാഴ്ച നഷ്ട്ടപെട്ട അന്ധയായി മാറി. ജീവിതത്തിൽ ആരെയും നിരാശപ്പെടുത്തുന്ന അവസ്ഥ. ജീവിതത്തിന്റെ പ്രതികൂലങ്ങളെ നാം എങ്ങനെ നേരിടുന്നു എന്നത് നമ്മുടെ സകല ഭാഗധേയങ്ങളെയും നിർണ്ണയിക്കുവാൻ ശക്തമാണ്. നമുക്ക് തന്നെ നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ, കർത്താവിൽ സന്തോഷിക്കുവാൻ കഴിയുക പ്രയോഗികമാക്കുന്നവരുടെ എണ്ണം ചുരുക്കമാണ്.
തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തിൽ ഫാനി ക്രോസ്ബി ചുറ്റുമുള്ളവരോട് പറഞ്ഞു, : എന്നേക്കാൾ സന്തോഷമുള്ള ആരെയെങ്കിലും ലോകത്തിൽ കണ്ടുമുട്ടുന്നു എങ്കിൽ നിങ്ങൾ എന്റെയരികിൽ കൊണ്ടുവരിക. ഞാൻ അവരെ ആലിംഗനം ചെയുവാൻ കൊതിക്കുന്നു.
ചുറ്റുമുള്ളവർ ദുരന്തം എന്ന് പറയുമ്പോഴും, ഫാനിനെ സന്തോഷവതിയാക്കുവാൻ കഴിഞ്ഞത്, ബാല്യത്തിലെ അവളിൽ വേരുറപ്പിച്ച ഒരു തിരുവെഴുത്തായിരുന്നു. കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. (ഫിലിപ്യർ : 4:4) എട്ട് വയസ്സ് പ്രായമായപ്പോൾ അവൾ ഒരു തീരുമാനം എടുത്തിരുന്നു. “മറ്റ് പലർക്കും ലഭിക്കാത്ത എന്തെല്ലാം ആശീർവാദങ്ങൾ ദൈവം എനിക്ക് നൽകിയിട്ടുണ്ട്; ഞാൻ അന്ധയാണ്; എന്നാൽ അതിൽ നെടുവീർപ്പിടുവാനും എന്നും കരയുവാനും ഞാനില്ല”
“യഹോവയിലെ സന്തോഷം നമ്മുടെ ബലം”, അതാണ് നെഹെമ്യാവ് പറഞ്ഞത് (8 : 10) ….. എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും, നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും”, യേശു പറഞ്ഞു (യോഹന്നാൻ : 15:11)
മുള്ളുകളെക്കുറിച്ചു ആവലാതിപ്പെടുന്നതിനേക്കാൾ മുള്ളുകളുടെ ഇടയിലെ റോസാ പുഷ്പത്തെ പറ്റി നന്ദിയുള്ളവരാക്കുക.