‘സഫലമീ യാത്ര…’ – (73)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മാറ്റം വരുത്തുന്നവർ
ലൂക്കോസ് സുവിശേഷം മൂന്നാം അധ്യായത്തിൽ ഏഴു വ്യക്തികളെ കുറിച്ച് പരാമർശമുണ്ട്. അന്നത്തെ റോമൻ സാമ്രാജ്യത്തിൽ, വിശേഷാൽ അവരുടെ ആധിപത്യത്തിലായിരുന്ന യിസ്രായേൽ ജനതയുടെ മേൽ, രാഷ്ട്രീയ സാമ്പത്തിക, മത, മണ്ഡലങ്ങളിലെല്ലാം ഒടുവിലത്തെ വാക്ക് പറയുവാൻ കഴിയുന്നവർ. “തിബര്യോസ് സീസർ, പൊന്തിയോസ് പീലാത്തോസ്, ഹെരോദാവ്, ഫീലിപ്പോസ്, ലൂസന്യസ്, ഹന്നാവ്, കയ്യഫവ്” – ലൂക്കോസ് : 3:1-2
ആ കാലഘട്ടത്തിൽ, അവരുമായി തുലനം ചെയുമ്പോൾ പ്രായേണ അപ്രസക്തനായ ഒരുവന്റെ മേൽ ദൈവീക നിയോഗം ഉണ്ടായി. ” …. ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹഹനാന് മരുഭൂമിയിൽ വച്ച് ദൈവത്തിന്റെ അരുളപ്പാട് ഉണ്ടായി. അവൻ യോർദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്ന് പാപമോചനത്തിനായുള്ള മാനസാന്തര സ്നാനം പ്രസംഗിച്ചു” – വാക്യം 3
അധികാരവും, നിയന്ത്രണവും കരങ്ങളിലുള്ളവർ ആധിപത്യം പുലർത്തുമ്പോൾ, ദൈവശബ്ദത്തിന് സമർപ്പിക്കുന്ന ഒരുവന് എന്ത് വ്യത്യാസം വരുത്തുവാൻ കഴിയും ? ദൈവശബ്ദത്തിന് കീഴ്പ്പെടുന്ന ഒരുവന്, അവൻ എത്ര അപ്രസക്തനായാലും എന്ത് മാറ്റം വരുത്തുവാൻ കഴിയും ?
നിലനിൽക്കുന്ന സ്വാധീനത്തിന് താക്കോൽ ഒന്ന് മാത്രം, ദൈവശബ്ദത്തിന് കീഴ്പ്പെടുക. യോഹന്നാൻ സ്നാപകൻ എന്ന ഒറ്റയാൾ യഹൂദ്യ നാടുകളെ കീഴ്മേൽ മറിച്ചു. വാക്യം 7, “അവനാൽ സ്നാനം ഏല്പ്പാൻ വന്ന പുരുഷാരം” ; ജനം കാത്തു നിന്നു” – വാക്യം 15. ആർക്കും തടയുവാൻ കഴിയാത്ത ജനം ഈ അപ്രസക്തന്റെ അരികിലെത്തി.
നിങ്ങൾ ഏറ്റ് പറഞ്ഞ യേശുവിനെപ്പോലെ നിങ്ങൾ രൂപാന്തരപ്പെടുക. യേശുവിനെ അറിയുക. എത്ര അപ്രസക്തനെങ്കിലും, അത് മാറ്റങ്ങൾ കൊണ്ട് വരും.