‘സഫലമീ യാത്ര …‘ – (108)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വലിയ അനുഗ്രഹം
വാന്റർ ലുഗറ്റ് എന്ന ആത്മീയ ചിന്തകൻ, ആരോഗ്യവാനായ 76 വയസ്സ് പ്രായമുള്ള ഒരു വ്യക്തിയെ കണ്ടു. വാർദ്ധ്യകത്തിന്റെ ക്ഷീണമോ, യാതൊരു ഗൗരവമായ രോഗങ്ങളുമില്ലാത്ത ആരോഗ്യ ദൃഢഗാത്രനായ ഒരാൾ. ഒരു നൂറ്റാണ്ടെങ്കിലും ജീവിക്കുവാൻ പാകത്തിൽ ബലവാൻ. ലുഗറ്റ് അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയെങ്കിലും, ആരോഗ്യത്തിലും ആശംസകളും, അഭിനന്ദനങ്ങളും പങ്ക് വച്ചു. “അതൊരു വലിയ അനുഗ്രഹം തന്നെ” പ്രതിവചനങ്ങൾ.
ശാന്തനായി വാന്റർ ലുഗറ്റ് പറഞ്ഞു : താങ്കൾ പൂർണ്ണ അർത്ഥത്തിൽ തന്നെയോ പറഞ്ഞത്. ഞാൻ കഴിഞ്ഞ ദിവസം താങ്കളേക്കാൾ പ്രായം കുറഞ്ഞ, ഗൗരവമായ ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന ഒരാളുമായി സന്ധിച്ചു. അദ്ദേഹം പറഞ്ഞു : ‘ഞാൻ നന്ദിയുള്ളവനാണ്. ഇങ്ങനെയാണ് ഞാൻ ദൈവത്തിൽ ആശ്രയിക്കുവാനും, അവിടുത്തെ കൃപയിലും, ശക്തിയിലും പൂർണ്ണമായി ചാരുവാനും പഠിച്ചത്”.
അതെ ! ദൈവാശ്രയത്തിൽ പൂർണ്ണമായും ചാരുവാൻ കഴിയുന്നതാണ് ഭൗതികമായ എല്ലാ ഉന്നതികളെക്കാളും വലിയത്. ആരോഗ്യത്തെക്കാളും, ധനത്തെക്കാളും അത്യന്തം വലിയത് പൂർണ്ണമായും ദൈവത്തിങ്കലേക്ക് തിരിയുക എന്നതാണ്. പ്രതിസന്ധികളുടെ ഓളങ്ങളിലും പടകിലെ നാഥന്റെ സാന്നിധ്യം തുണയേകും.
“നിന്റെ ചട്ടങ്ങൾ പഠിപ്പാൻ തക്കവണ്ണം, ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി”, സങ്കീ : 119:7. അനവധി ഭക്തന്മാർ തങ്ങളുടെ കഷ്ട്ടനുഭവങ്ങളിലും ഞെരുക്കങ്ങളിലുമാണ് ദൈവസാന്നിധ്യത്തിന്റെ തീവ്രത അനുഭവിച്ച് അറിയുന്നത്. ഒരു പക്ഷെ, ഇന്നനുഭവിക്കുന്ന വിടുതലുകളും അവർ പിന്നിലേക്ക് നോക്കി വേദനകൾ ഗുണമായി എന്ന് ഉറക്കെ പറയും.
സകലവും പ്രതികൂലമായി മാറി. ഒരു ആയുസ്സിൽ നേടിയത് എല്ലാം പൊയ്‌പോയി. ഒരു ദൂതും കൃത്യമായി അറിയുന്നില്ല. എന്നിട്ടും ഇയ്യോബ്: ‘ഞാൻ ഒരു കേഴ്വി മാത്രമേ അങ്ങയെക്കുറിച്ച് കേട്ടിരുന്നുള്ളൂ; ഇപ്പോഴോ കണ്ണാൽ കാണുന്നു ഏറ്റവും വലിയ അനുഗ്രഹം’.