‘സഫലമീ യാത്ര…’ ( 1 )
പാ. തോമസ് ഫിലിപ്പ് , വെന്മണി
മഹാപദ്ധതിയിൽ കൂട്ടാളികൾ
ലണ്ടൻ നഗരത്തിൽ നാശം വിതച്ച അഗ്നിബാധയ്ക്ക് ശേഷം നഗരം പുനഃനിർമിച്ച മഹാശില്പി ആയിരുന്നു സർ. ക്രിസ്റ്റഫർ റെൻ. പുനഃനിർമ്മാണ കാലം പുതുക്കിപ്പണിയുന്ന ഒരു ദേവാലയം സന്ദർശിക്കുവാൻ അദ്ദേഹം എത്തി. ‘നിങ്ങൾ എന്ത് ചെയുന്നു ?’, എന്ന് പലരോടും ചോദിച്ചു. ശില്പിയെ തിരിച്ചറിയാതെ പലരും ദേഷ്യത്തോടെ പ്രതികരിച്ചു. “കല്ല് ചുമക്കുന്നു…”, വേറൊരാൾ “സിമെന്റ് കുഴക്കുന്നു…”, വേറിട്ട സ്വരത്തിൽ ഒരുവൻ പറഞ്ഞു, “ഒരു വലിയ പള്ളി പണിയുവാൻ ഞാൻ ക്രിസ്റ്റഫർ റെന്നിനെ സഹായിക്കുന്നു.”
ഒരു വെറും വാക്കായിരുന്നില്ല അത്. പേരറിയാത്ത, പ്രാധാന്യമില്ലെന്നു തോന്നുന്ന ഏറെ പേരുടെ സഹായത്തോടെ മാത്രമേ ആ വലിയ വേല പൂർത്തിയാക്കുവാൻ കഴിയുകയുള്ളു. നാനൂറു വര്ഷങ്ങള്ക്കു ശേഷവും ഇന്നും നിലനിൽക്കുന്ന ഈ ദേവാലയ മഹത്വം ആ ചെറിയ പണിക്കാരനും അവകാശപെട്ടതാണ്.
ദൈവ രാജ്യം എന്ന മഹാസൗധത്തിന്റെ വേലയിൽ ആരും അപ്രസക്തരല്ല. ഏല്പിച്ച കൃപയിൽ, താലന്തിൽ, കഴിവിൽ നിങ്ങൾ വിശ്വസ്തർ എങ്കിൽ ആ പണിയിൽ നാം പങ്കാളികളാണ്.
“ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ,” എന്നത്രെ പൗലോസ് എഴുതുന്നത് (1 കോരി : 3 :9 )
വിശ്വസ്ത ശുശ്രുഷകരെ, നിങ്ങൾ അപ്രസ്ക്തരല്ല.
________________________________________________