ജനാധ്യപത്യ വ്യവസ്ഥിതിയിലുള്ള പെന്തക്കോസ്തു സഭാ തിരെഞ്ഞെടുപ്പ് രീതി അവസാനിപ്പിക്കണം : പാ. ടി. ജെ. സാമുവേൽ
ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു പ്രസ്ഥാനമായ അസ്സംബ്ലീസ് ഓഫ് ഗോഡിന്റെ, കേരള കരയിലെ അമരക്കാരനായ തോപ്പിലയത്ത് ജോൺ സാമുവേൽ എന്ന പാ. ടി. ജെ. സാമുവേലുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്കു സ്വാഗതം.
? ബാല്യം :
ഒരു പെന്തക്കോസ്തു കുടുംബത്തിൽ ജനിച്ചു വളർത്തപ്പെടുവാൻ ദൈവം എനിക്ക് അവസരം തന്നു. എന്റെ പതിനേഴാമത്തെ വയസ്സിൽ സുവിശേഷവേലയ്ക്കു വേണ്ടി സമർപ്പിക്കുവാൻ ദൈവം ഇടയാക്കി. കുളത്തുപ്പുഴ തോപ്പിലയത്ത് ടി. ഇ. ജോണിന്റെയും, അന്നമ്മ ജോണിന്റെയും മകനായി ജനിക്കുവാൻ ദൈവം എനിക്ക് ഭാഗ്യം നൽകി.
? കേരളക്കരയിലെ ഉണർവിനെ കുറിച്ച് :
ഞാൻ വിശ്വസിക്കുന്നു പണ്ടത്തെ പോലൊരു നല്ല കാലം ദൈവം മടക്കി തരുമെന്ന്. വചനപ്രകാരം നാം വിശ്വസിക്കുന്നു എങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ.
? ഭാരതത്തിലെ ക്രിസ്തീയ പീഡകളെ കുറിച്ച് :
എല്ലാ കാലത്തും ക്രൈസ്തവ സഭയ്ക്ക് പീഡനം അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ സഭ ആ സാഹചര്യത്തിലും ഒരുങ്ങിയിരിക്കണം. നാം വേദവചനത്തിന്റെ ലക്ഷ്യപ്രകാരം സുവിശേഷം കൂടുതൽ അറിയിക്കണം.
? പെന്തക്കോസ്തു സഭകൾ നേരിടുന്ന പ്രധാന വെല്ലുവിളി :
ലോകമയത്വം ആണ് ഇന്ന് പെന്തക്കോസ്തു സഭകൾ നേരിടുന്ന പ്രധാന വെല്ലുവിളി.
? അസ്സംബ്ലിസ് ഓഫ് ഗോഡിൽ വഹിച്ച ഉത്തരവാദിത്വങ്ങൾ :
മധ്യകേരള ഡയറക്ടറായും, അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ അസിസ്റ്റന്റ് സൂപ്രണ്ടായും, 1990 മുതൽ സൂപ്രണ്ടായും സേവനം അനിഷ്ഠിച്ചു വരുന്നു.
? 2017 ലെ സഭയുടെ പ്രധാന ലക്‌ഷ്യം :
സുവിശേഷീകരണത്തിനു വളരെ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ മുൻപോട്ടു കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നു.
? ജനറൽ കൺവെൻഷൻ ഒരുക്കങ്ങൾ :
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കുവാൻ ദൈവം സഹായിച്ചു. ഈ പ്രാവശ്യത്തെ കൺവെൻഷനിൽ പാസ്റ്റർമാരായ പാപ്പി മത്തായി, രവി മണി, സാബു വര്ഗീസ് എന്നിവരാണ് മുഖ്യ പ്രാസംഗികർ.
? ആടുകൾക്ക് മാതൃകയാക്കേണ്ട ഇടയന്മാരെ കുറിച്ച് :
വിശ്വാസ സമൂഹത്തെ പോലെ തന്നെ, ഇടയസമൂഹവും വളരെ മാതൃകാപരമായി മുൻപോട്ടു പോകേണ്ടുന്ന കാലഘട്ടമാണ്. ഇന്ന് വളരെ വിമർശനങ്ങൾ കാണുന്നുണ്ടെങ്കിലും ക്രിയാത്മകമായ വിമർശനം ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല.
? എതിർപ്പുകളെ എങ്ങനെ നോക്കി കാണുന്നു:
എതിർപ്പുകൾ നേതൃത്വത്തിന്റെ ഭാഗമാണ്. എന്നാൽ നാം അതിനെ ക്രിയാത്മകമായി അഭിമുഖീകരിക്കണം.
? പെന്തക്കോസ്തു സഭകളിലെ തിരെഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ചുള്ള അഭിപ്രായമെന്താണ് :
ജനാധ്യപത്യ വ്യവസ്ഥിതിയിലുള്ള പെന്തക്കോസ്തു സഭാ തിരെഞ്ഞെടുപ്പ് രീതി അവസാനിപ്പിക്കണം. പകരം ദൈവഭരണമാണ് വരേണ്ടത്. പഴയനിയമത്തിലും, പുതിയനിയമത്തിലും കാണുന്ന പ്രകാരം വചനാധിഷ്ടിതമായി ചീട്ടിട്ടു വ്യക്തികളെ തിരഞ്ഞെടുക്കണം.
? കുടുംബം :
മറിയാമ്മ സാമുവേലാണ് ഭാര്യ. മക്കൾ: ജോൺ, ഗ്രേസ്, സൂസൻ എന്നിവർ.
? അടുത്ത തലമുറയോടുള്ള ഉപദേശം :
ദൈവവചനത്തിന്റെ ഉപദേശത്തിൽ നിലനിന്നു യേശുവിനെ പോലെ ആകണം.
അന്ത്യകാലത്തു മണവാട്ടി സഭയെ ഒരുക്കുവാൻ കേരളത്തിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവം പാ. ടി. ജെ. സാമുവേലിനെ ഇടയാകട്ടെ എന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയുന്നു.