‘സഫലമീ യാത്ര…’ – (23)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ജോണിനെ ഓർക്കുക
ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ പത്തു വർഷം നീണ്ടു നിന്ന ആഭ്യന്തര കലാപങ്ങൾക്ക് ഒടുവിൽ സമാധാനം ഉണ്ടാക്കുവാൻ ഉപയോഗിക്കപ്പെട്ടതു ഒരു സാധാരണ മനുഷ്യനെയായിരുന്നു. പേര് ജോൺ. മാനുഷികമായി വെറും സാധാരണക്കാരനും പഠിപ്പില്ലാത്ത വ്യക്തിയുമായിരുന്നു ജോൺ. ഒരു സുപ്രധാന രേഖകളിലും അദ്ദേഹത്തെ കുറിച്ച് പരാമർശവുമില്ല. ഈ വലിയ സമാധാനത്തിലേക്കു വഴി തെളിച്ചത് ഒരു ചെറിയ കൂടികാഴ്ചയായിരുന്നു. ജോണിന്റെ രണ്ടു പരിചയക്കാർ – ഒരു മൊസാംബിക്ക് സ്വദേശിയും, കെനിയയുടെ അംബാസിഡർ ബഥുവേൽ ക്ലിപ്ലഗട് – ഇവരെ ഒരു മേശയ്ക്കു ചുറ്റും എത്തിക്കുവാൻ ജോണിന് കഴിഞ്ഞു.
ബഥുവേൽ ക്ലിപ്ലഗട് പിന്നീട് അതേക്കുറിച്ചു എഴുതിയിട്ടുണ്ട്. “ആരെയും നിങ്ങൾ ചെറുതായി കാണരുത്. ഒരുപക്ഷെ അവർ വിദ്യാഭ്യാസം ഇല്ലാത്തവരാകാം. കറുത്തവനോ, വെളുത്തവനോ ആകാം, പുരുഷനോ, സ്ത്രീയോ, യുവതിയോ, യുവാവോ ആകാം. ഓരോ സന്ധിക്കലും ചെറുതായി കാണാതിരിക്കുക. ഒരു ചെറിയ സന്ധിക്കൽ ഒരു വലിയ ചരിത്ര സംഭവത്തിലേക്ക് വഴി തുറന്നേക്കാം.”
വേദപുസ്തകം ഈ വാക്കുകൾ ശരിവയ്ക്കുന്നു. പരാക്രമശാലിയും, ചക്രവർത്തിയുടെ പ്രിയനുമായിരുന്നു നയമാൻ. ഒരു ചെറിയ ബാല്യകാരിയിലൂടെ, അവൾ ഒരുപാട് അപ്രധാനിയായിരുന്നിരിക്കാം, യിസ്രായേലിന്റെ ജീവനുള്ള സത്യ ദൈവത്തെ അറിഞ്ഞു. (2 രാജാ : 5:15), ദൈവശക്തി തിരിച്ചറിഞ്ഞു.
സാധാരണകാരനിലൂടെ അസാധാരണ പ്രവർത്തികൾ പ്രവർത്തിക്കുന്നവനത്രെ തിരുവചനത്തിലെ ദൈവം.