‘സഫലമീ യാത്ര…’ – (44)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ദൈവശക്തിയിൽ അമരുക
ലോകത്തിലെ അത്ഭുത കാഴ്ചകളിൽ ഒന്നാണ് അമേരിക്കയിലെ നയാഗ്ര വെള്ള ചാട്ടം. കണ്ടവരിൽ മിക്കവരും അവർ കണ്ടതിൽ വച്ചേറ്റവും മികച്ച അത്ഭുതമായി അതിനെ കരുതുന്നു. ആറ് ദശലക്ഷം ക്യൂബിക്കടി ജലം പതിക്കുന്നതിന്റെ ആരവം കാതുകളിൽ മുഴങ്ങും എന്നാൽ, ജലം താഴേക്ക് പതിക്കും മുന്നമേ പകുതിയോളം വരുന്ന ജലപ്രവാഹം നാല് വലിയ ട്ടണ്ണലുകളിലൂടെ തിരിച്ചു വിടുന്ന വലിയ ക്രമീകരണമുണ്ട്. വലിയ ടര്ബണുകളിലൂടെ ഇവ കടത്തി വിട്ട് അമേരിക്കയിലെയും കാനഡയിലെയും നയാഗ്രയ്ക്ക് ചുറ്റുമുള്ള അനേക ഇടങ്ങളിൽ വൈദുതി എത്തിക്കുന്നു. അങ്ങനെ ജല സ്രോതസ്സിന്റെ ശക്തി പാഴാക്കാതെ വൈദുതി ഊർജ്ജമായി മാറുന്നു.
കരുത്തും ഊർജ്ജവും ഗാമഭീര്യവുമൊക്കെ ചേർന്നതാണ് തങ്ങളെന്ന് സ്വകാര്യ അഹങ്കാരങ്ങളിലൂടെ കടന്ന് പോകുന്ന പലരുണ്ട്. എന്നാൽ നിയന്ത്രിക്കപ്പെടാത്ത കരുത്ത് കേവലം പാഴാക്കപ്പെടുന്ന ശക്തി പ്രകടനം മാത്രമാണ്
തന്റെ കൈക്കരുത്തും മേയ്ക്കരുത്തുമായി വിളി പൂർത്തിയാക്കാമെന്ന് ദൈവപുരുഷനായ മോശ കരുതി. സ്വയം ശക്തിയിലൂടെ തന്റെ ജനത്തെ സ്വാതന്ത്രമാക്കാമെന്ന് മോശ കരുതി. പക്ഷെ ഫലം സ്വന്ത ജനത്തിൽ നിന്ന് പോലുമുള്ള തിരസ്കരണവും, പാലായനവും മാത്രമായിരുന്നു. (പുറപ്പാട് 12:3) തന്റെ ശക്തി ഒരു മിസ്രയേമ്യന്റെ കുലപതാക ഹേതുവായി. എന്നാൽ നിയന്ത്രിക്കപ്പെട്ട ദൈവത്താൽ നിയന്ത്രിക്കപ്പെട്ട ശക്തി മോശയെ സൗമ്യനാക്കി. സൗമ്യനായ മോശ നാല്പത് വർഷങ്ങൾക്ക് മുൻപുള്ള മോശയെക്കാൾ കരുത്തനായി. മോശയുടെ കൈയിലുള്ള ചെറുവടിയുടെ മുന്നിൽ മിസ്രയിമിന്റെ ബലവും കരുത്തും ഇളകിയാടി. അസാധ്യം എന്ന് കരുത്തുന്നത് നിയോഗത്താൽ സാദ്ധ്യമായി.
നമ്മുടെ കർത്താവ് ഗിരിപ്രസംഗത്തിൽ അരുളി, ‘സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ, അവർ ഭൂമിയെ അധീനമാക്കും’. (മത്തായി 5:5) സൗമ്യത എന്നാൽ നിയന്ത്രിക്കപ്പെട്ട കരുത്ത്; പരിശുദ്ധാത്മാവിനാൽ തന്നെ നിയന്ത്രിക്കപ്പെട്ടത്.