‘സഫലമീ യാത്ര…’ – (61)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഭാരങ്ങളുടെ ബലം
കഴിഞ്ഞ നൂറ്റാണ്ടിൽ ഡിസ്കസ് ത്രോ, മത്സരങ്ങളിൽ തുടർമാനം ജേതാവായിരുന്ന ഒരു സ്കോട്ട്ലാൻഡ് സ്വദേശി. ജോൺ എൽഡ്രെസങ് എന്ന എഴുത്തുകാരൻ ആ ജയാളിയെ കുറിച്ചും അദ്ദേഹത്തിന്റെ വിജയരഹസ്യം എഴുതിയിട്ടുണ്ട്.
അദ്ദേഹം തനിക്ക് ലഭിച്ച അറിവുകൾ അനുസരിച്ചു ഉരുക്ക് കൊണ്ട് സ്വയം ഡിസ്കസ് ഉണ്ടാക്കി. അദ്ദേഹം അറിയാത്ത ഒരു രഹസ്യം ഉണ്ടായിരുന്നു. മത്സരങ്ങളിലെ ഔദ്യാഗിക ഡിസ്കസ് ഉരുക്ക് കൊണ്ടല്ല, തടി കൊണ്ടായിരുന്നു നിർമ്മിച്ചിരുന്നത്. പുറമെ ഇരുമ്പ് കൊണ്ടുള്ള കനം കുറഞ്ഞ പുറം ഭാഗം പാളികൾ കൊണ്ട് മൂടിയിരുന്നു. ഇദ്ദേഹം നിർമ്മിച്ച ഡിസ്കസ് സാധാരണയിൽ നിന്നും മൂന്നോ, നാലോ ഇരട്ടി ഭാരം ഉള്ളത് ആയിരുന്നു. ഭാരമേറിയ ഡിസ്കസുമായി ഇദ്ദേഹം ദീർഘ നാളുകൾ കഠിന പരിശീലനം ചെയ്തു. ഒടുവിൽ, ആത്മവിശ്വാസത്തോടെ താൻ നിർമ്മിച്ച ഉപകരണവുമായി കളിസ്ഥലത്തെത്തി.
കളിക്കളത്തിൽ ഔദ്യോഗിക ഡിസ്കസ് തനിക്ക് ബന്ധപ്പെട്ടവർ കൈമാറി. ഫലം സ്വാഭാവികമായിരുന്നു ണ്. ഭാരമേറിയ ഉപകരണവുമായി പരിശീലിച്ച ആൾ അന്ന് റെക്കോർഡ് ഭേദിച്ചു. നിരന്തരമായി കളിക്കളങ്ങളിൽ പരാജയം അറിയാത്ത ജേതാവായി മാറി. ഭാരങ്ങളിൽ പരിശീലിച്ച വ്യക്തി, ഭാരം കുറഞ്ഞ മത്സര വേദികൾ ലഖുവായി മാറി.
വിശ്വാസിയുടെ ജീവിതത്തിൽ ഭാരങ്ങൾ ഏറ്റവും സർവ്വ ബലവാനായ കർത്താവിങ്കൽ നിന്ന് ശക്തി സ്വീകരിച്ചു അവ വഹിക്കേണം. “എന്നാൽ അല്പ കാലത്തേക്ക് കഷ്ട്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യ തേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വ കൃപാലുവായ ദൈവം തന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവനുള്ളത്” 1 പത്രോസ് : 5:9-10
ഇന്നുള്ള ഭാരം നാളെ നമ്മെ വലിയ ജയാളികളാക്കും.