‘സഫലമീ യാത്ര …’ – (85)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
തകർക്കരുത്, പണിയുക
വലിയ കെട്ടിടങ്ങൾ, അനേകം നിലകളുള്ള വലിയ കെട്ടിടങ്ങൾ, കാലപ്പഴക്കമോ മറ്റ് കാരണങ്ങളാലും നിർത്തലാക്കുന്ന കാഴ്ചകൾ കാണാറുണ്ട്. ഏതാനും ദിവസങ്ങൾക്കകം അത് സംഭവിക്കും. എന്നാൽ അതേ ഇടത്ത് തന്നെ സമാനമായ ഒന്ന് നിർമ്മിക്കുവാൻ മാസങ്ങൾ ചിലപ്പോൾ വർഷങ്ങൾ തന്നെ വേണ്ടി വരും. പണിത് പൂർത്തിയാക്കുക തകർക്കുന്നതിനേക്കാൾ എത്രയോ എത്രയോ ശ്രമകരമാണ്.
വ്യക്തി ബന്ധങ്ങളിലും, സഭാ ബന്ധങ്ങളിലും ഇത്തരം സംഭവങ്ങൾ എത്രയോ പ്രസക്തമാണ്. വർഷങ്ങളായി പണിതെടുത്ത ബന്ധങ്ങൾ തകർത്തു കളയുവാൻ അധിക സമയം ആവശ്യമില്ല.
“കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവദ്യയെയും സുന്തുക്കയേയും പ്രബോധിപ്പിക്കുന്നു”, ഫിലി : 4:2 പൗലോസ് എഴുതുന്നു, ഈ സ്ത്രീകൾ തമ്മിലുള്ള മത്സരം സഭയുടെ ഐക്യതെയും, അനന്തര ഫലം സഭ ലോകത്തിന് മുൻപിൽ സാക്ഷ്യം നഷ്ടമാക്കുകയാണ്. അതിനാൽ ബന്ധങ്ങൾ പണിതെടുക്കുവാൻ കഴിയുന്ന ഒരു ‘ഇണയാളിയെ’ പൗലോസ് തേടുന്നു.
‘കഴിയുമെങ്കിൽ നിങ്ങൾ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ,’ റോമാ ലേഖനത്തിലെ അപ്പോസ്തോലന്റെ പ്രബോധനം (12:28) അന്യോന്യം ഘടിപ്പിക്കപ്പെടുക എന്ന മൂല്യവത്തായ ബന്ധത്തിന് ചുറ്റുമാണ് ക്രിസ്തു ശിഷ്യർ ആയിരിക്കുന്നത്. അതാണ് ക്രിസ്തു പഠിപ്പിച്ച ശിഷ്യത്വ തത്വങ്ങളിൽ പ്രധാനപ്പെട്ട ഒരു തത്വം അതിന് വേണ്ടി നിശ്ചയ ദാർഢ്യത്തോടെ ഓരോരുത്തനും അദ്ധ്വാനിക്കണം.
വാക്കിലൂടെ ക്രിയയിലൂടെ വലിയ സൗധങ്ങൾ പണിയുക.