‘സഫലമീ യാത്ര …‘ – (113)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
നഷ്ട്ടമല്ലാത്ത വായന
വില്യം ബാർക്ലെ എന്ന പ്രശസ്തനായ വേദപുസ്തക വ്യാഖ്യാതാവ് എഴുതിയിട്ടുള്ള ഒരു സംഭവ കഥയുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തേ ഒരു സൈനിക ക്യാമ്പിലായിരുന്നു സംഭവം. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത ദിനങ്ങളിൽ സൈനികർ പതിയെ ആലസ്യത്തിലായി. അക്കൂട്ടത്തിൽ ദൈവവിശ്വാസമില്ലാത്ത നിരീശ്വരനായ ഒരു സൈനികനും കൂട്ടത്തിലുണ്ടായിരുന്നു. സാഹസികതകൾ ഒന്നുമില്ലാതെ ദിവസങ്ങൾ നീണ്ടപ്പോൾ, മടുപ്പ് മാറ്റുവാൻ ഒരു പുസ്തകം തേടി ക്യാമ്പിലെ സൈനിക ചാപ്ളെയിൻറെ അടുത്തെത്തി. ചാപ്ളെയിൻറെ കയ്യിൽ ആകെയുണ്ടായിരുന്നത് ഒരു വേദപുസ്തകം മാത്രമായിരുന്നു.
ആദ്യം നിരസിച്ചു എങ്കിലും ബൈബിൾ വാങ്ങി പരതി ണ് നോക്കുവാൻ തുടങ്ങി. പഴയ നിയമം തിരിച്ച് മറിച്ച് വായന എത്തിയത് എസ്ഥേറിന്റെ ചരിത്ര പുസ്തകത്തിലാണ്. വായിച്ചപ്പോൾ സന്തോഷം തോന്നി മറ്റ് പുസ്തകങ്ങളിലേക്കും പാരായണം പരന്നു. ഒടുവിൽ മഹാ സന്തോഷത്തോടെ പുസ്തകം മുഴുവൻ വായിച്ചു തീർത്തു. താൻ വായിക്കുന്നത് മുഴുവൻ സത്യമാണെന്ന് ബോധ്യമായി. വേദപുസ്തകം നയിക്കുന്ന ചരിത്ര പുരുഷനിലേക്ക് തന്നെ, സത്യ ദൈവവും ഏകനും, രക്ഷകനുമായ യേശുവിലേക്ക് ആ സൈനികനേയും വചനം വഴി തിരിച്ചു വിട്ടു. അവൻ വചനത്താൽ ക്രിസ്തു ശിഷ്യനായി.
2 തിമോ :3:16,17 – “എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും നീതിയിലെ അഭ്യാസനത്തിനും പ്രയോജനമുള്ളത് ആകുന്നു” `
രൂപാന്തരം വരുത്തുവാൻ തിരുവെഴുത്തുകൾ മാത്രം.