കൊറോണ കാലഘട്ടത്തിൽ തായ്‌ലൻഡ് സഭയിൽ റെക്കോർഡ് സ്നാനം
ബാങ്കോക്ക് : കോവിട് – 19 ന്റെ വ്യാപന ഭീതിയിലും തായ്‌ലൻഡ് സഭയിൽ റെക്കോർഡ് സ്നാന ശുശ്രുഷ നടത്തപ്പെട്ടു. സെപ്റ്റംബർ 6 ന് നടത്തപ്പെട്ട സ്നാനത്തിൽ 1,435 പേരാണ് ഒരൊറ്റ ദിവസം സ്നാനമേറ്റത്. ചൈനയ്ക്ക് പുറത്ത്, തെക്ക് കിഴക്കനേഷ്യ രാജ്യങ്ങളിൽ ആദ്യം കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട രാജ്യമായിരുന്നു തായ്‌ലാൻഡ്. എന്നാൽ സെപ്റ്റംബർ ആദ്യവാരം പുതിയ കൊറോണ രോഗികളില്ലാതെ 100 ദിനങ്ങൾ രാജ്യം ആഘോഷിച്ചതേയുള്ളൂ.
ഫ്രീ ഇൻ ജീസസ് ക്രൈസ്റ്റ് ചർച്ച് അസ്സോസിയേഷൻ (FJCCA) എന്ന സഭയിലാണ് സ്നാന ശുശ്രുഷ നടത്തപ്പെട്ടത്. 20 ശുശ്രുഷകന്മാർ രണ്ട് മണിക്കൂർ കൊണ്ടാണ് സ്നാന ശുശ്രുഷ പൂർത്തീകരിച്ചത്. FJCCA ആസ്ഥാനമായ ചോൻ ഡെനിലേക്ക് തായ്‌ലൻഡിലെ അഞ്ച് ജില്ലകളിൽ നിന്നായി 200 ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് എത്തിച്ചേർന്നത്.
2016 ൽ ആരംഭിച്ച സഭാ പ്രവർത്തനത്തിൽ ഇന്ന് 700 ഭവന സഭകൾ നടത്തപ്പെടുന്നു. ഇന്നും 75,000 ഗ്രാമങ്ങളിൽ ക്രൈസ്തവ സാന്നിധ്യം തായ്‌ലൻഡിൽ അന്യമായി നിലകൊള്ളുന്നു.