‘സഫലമീ യാത്ര …‘ – (126)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കൂടെയുള്ളവർ
തിരക്കേറിയ ഒരു ട്രെയിനിൽ രാവിലെ യാത്ര ചെയ്ത ഒരാൾ സഹയാത്രികരെ തള്ളുകയും, അതിക്രമ വാക്കുകൾ പറഞ്ഞ് അപമാനിക്കുകയും ചെയ്തു. സാധാരണ ഇത്തരം സംഭവങ്ങൾ യാത്ര തീരുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. പക്ഷെ, ഇത്തവണ വേറൊരാൾ ഇതെല്ലം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു. പിന്നീട് വൈറലായി ആ ചിത്രങ്ങൾ മാറുവാൻ ഒരു കാരണം ഉണ്ടായിരുന്നു.
സഹയാത്രികനെ അപമാനിച്ചയാൾ ഒരു ഉദ്യോഗം തേടി ഇന്റർവ്യുവിനായി ഒരു വലിയ സ്ഥാപനത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇപ്പോൾ ഇന്റർവ്യൂ പാനലിന്റെ മുൻപിൽ എത്തിയപ്പോൾ അയാൾ അമ്പരന്ന് പോയി. തന്റെ മുൻപിൽ ഇരിക്കുന്നവരിൽ പ്രധാന വ്യക്തി അയാൾ രാവിലെ അപമാനിക്കുകയും, രൂക്ഷമായി സംസാരിക്കുകയും ചെയ്ത ആളായിരുന്നു. നിങ്ങൾ ഇന്റർവ്യൂവിനായി കടന്ന് ചെല്ലുമ്പോൾ നിങ്ങളെ എതിരേൽക്കുന്നയാൾ അന്ന് രാവിലെ നിങ്ങൾ തള്ളുകയും അസഭ്യം പറയുകയും ചെയ്ത വ്യക്തിയായിരുന്നത് സങ്കൽപ്പിച്ചു നോക്കുക.
അന്യോന്യം ഉള്ള ബന്ധങ്ങളെ കുറിച്ച് വളരെ വ്യക്തമായി ബൈബിൾ പറയുന്നുണ്ട്, “മനുഷ്യർ നിങ്ങൾക്ക് ചെയ്യണം എന്ന് നിങ്ങൾ ഇച്ഛിക്കുന്നത് ഒക്കെയും നിങ്ങൾ അവർക്ക് ചെയ്‍വിൻ ! (മത്തായി :7:13) യേശു പഠിപ്പിച്ച ഗിരിപ്രഭാഷണത്തിലെ സുവർണ്ണ നിയമമാണിത്. നാം മറ്റൊരാളെ സഹായിക്കുകയോ, മുറിപ്പെടുത്തുകയോ ചെയുമ്പോൾ, കർത്താവ് അതിനെ ഗൗരവമായി കണക്കാക്കുന്നു. ചില തിരുവെഴുത്തുകൾ ഹൃദയത്തിൽ എഴുതി വയ്ക്കുക.
അന്യോന്യം സ്നേഹിക്കണം (ഒരു ഡസനിലേറെ ഇടങ്ങളിൽ)
അന്യോന്യം ആത്മീക വർധന – 1 തെസ്സ :5:11
അന്യോന്യം സ്രേഷ്ടർ എന്നെണ്ണുക – റോമർ : 12:10
അന്യോന്യം പ്രാർത്ഥിക്കുക – യാക്കോബ് : 5:16
അന്യോന്യം ശുശ്രുഷിക്കുക – 1 പത്രോസ് :4:9