‘സഫലമീ യാത്ര …‘ – (131)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സന്തോഷപൂർണ്ണത
മഹാമാരിയുടെ നാളുകളിൽ സഞ്ചാരസ്വാതന്ത്ര്യത്തെ കുറിച്ച് ചിന്തിക്കാത്തവരില്ല. ലോകം തേടുന്ന സന്തോഷ വഴികൾ നിരവധിയാണ്. ഉല്ലാസയാത്രകൾ, ഷോപ്പിംഗ്, ഭക്ഷണശാലകൾ, ഡിസൈൻ വസ്ത്രങ്ങൾ, വാഹനങ്ങൾ, സുഹൃത്തുക്കൾ – നീളുകയാണ് സന്തോഷ വഴികൾ.
ഒത്തിരി സ്വപ്നങ്ങളുമായി ചെയ്ത യാത്രകളും, വാരിക്കൂട്ടിയ വസ്തുക്കളും, എല്ലാം കഴിഞ്ഞു വരുമ്പോൾ വേണ്ടിയിരുന്നുവോ എന്ന് തോന്നിയേക്കാം. അല്ല മിക്കപ്പോഴും അങ്ങനെ ആയിത്തീരും. സന്തോഷം മാറി അധരങ്ങളിൽ നിന്നും നിരാശ കവിഞ്ഞൊഴുകും.
മിക്കപ്പോഴും ആത്മീക സന്തോഷങ്ങൾ ചെരുതെന്ന് പലരും കരുതാറുണ്ട്. ഈ ആയുസ്സിൽ നമ്മുടെ മേൽ വാഴുന്ന പ്രവഞ്ച മോഹങ്ങളുടെ വാഴ്ചകൾ അത്രയ്ക്ക് ശക്തമാണ്.
സന്തോഷിപ്പാൻ ദൈവം നമുക്ക് നൽകിയ ഏറ്റവും വലിയ ദാനം ഒരു ആളത്വമാണ്. ഏക ജാതനായ സ്വർഗ്ഗത്തിന്റെ പ്രഭുകുമാരൻ യേശുക്രിസ്തു. മറ്റൊനിനോടും തുലനം ചെയ്യുവാൻ കഴിയാത്ത അമൂല്യവും, അതുല്യവുമായ ദാനം.
ആ യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക : “എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും, നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇത് നിങ്ങളോട് സംസാരിച്ചിരിക്കുന്നു”, യോഹ :15:11
ഈ സന്തോഷത്തിന്റെ അടിസ്‌ഥാനം “യേശുവിൽ വസിക്കുക” എന്ന ശ്രെഷ്ഠമായ അനുഭവമാണ്.
ശ്രദ്ധിക്കുക : ഈ ബന്ധം ഒരു തരാം അരാജകത്വമല്ല. “സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവം” (1 തിമോ :6:13) – അതാണ് നമ്മുടെ കർത്താവ്. ഉയരത്തിലെ നല്ല ദാനങ്ങളാൽ നമ്മെ അനുഗ്രഹിക്കുന്ന ദൈവം. സ്തോത്രം പറഞ്ഞ് ആസ്വദിക്കുവാൻ കഴിയുന്നവ, ക്രിസ്തുവിൽ വസിക്കുന്ന സന്തോഷം – പകരം വയ്ക്കുവാൻ മറ്റൊരു സന്തോഷമില്ല.