‘സഫലമീ യാത്ര …‘ – (137)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
അന്യോന്യം
” …… തമ്മിൽ പ്രബോധിപ്പിച്ചു കൊണ്ട് സ്നേഹത്തിനും സൽപ്രവർത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുവാൻ അന്യോന്യം സൂക്ഷിച്ചു കൊൾക” , എബ്രാ : 10:24
കായിക ലോകം മറന്നിട്ടില്ലാത്ത രണ്ട് കായിക താരങ്ങളാണ് ജമ്യേക്യൻ കായിക താരങ്ങളായ ഉസൈൻ ബോൾട്ടും യോഹാൻ ബ്ലെയ്ക്കും. 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ അവർ ചരിത്രം സൃഷ്ടിച്ച്, ലോക കായിക വേദിയിലെ ഏറ്റവും വേഗം കൂടിയ താരങ്ങളായി 100, 200 മീറ്ററുകളിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ അവർ നേടി.
ഒരേ രാജ്യക്കാരായിരുന്നു ഇവർ എങ്കിലും സ്വാഭാവികമായി ഒരു വൈരം ഇരുവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു. നാളുകളായി ഇവർ ഏറെക്കുറെ ഒരേ പരിശീലന വേദികളിൽ വളർന്നവരായിരുന്നു.
പക്ഷെ, ഉസൈൻ ബോൾട്ടിനെ ലോകം മുഴുവൻ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയപ്പോൾ, എല്ലാം വൈരവും മറന്ന് യോഹാൻ ബ്ലെയ്ക്ക് തമ്മിൽ പകർന്ന പോരാട്ട വീര്യത്തെ പറ്റി പ്രകീർത്തിച്ചു. “അനേകം വർഷങ്ങളായി അദ്ദേഹം എന്നിലെ മികച്ച താരത്തെ പുറത്ത് കൊണ്ട് വന്നു. എന്റെ കാലുകളുടെ കുതിപ്പിന് കരുത്ത് പകർന്നത് അദ്ദേഹമാണ്.” സത്യമായും ഉള്ളിൽ ഒന്നാമൻ ആര് എന്നൊരു വൈരം ഉള്ളിൽ വച്ച് പുലർത്തിയിരുന്നു.
കർത്താവായ യേശുവിന്റെ ശിഷ്യന്മാരുടെ ഉള്ളിലും വലിയവനാര് എന്നൊരു ഉൾപോരാട്ടമുണ്ടായിരുന്നു. അത് ചിലപ്പൊഴൊക്കെ പ്രകടമായി പുറത്ത് വന്നിരുന്നു. പക്ഷെ, കർത്താവ് അത് ശക്തമായി തർജ്‌ജനം ചെയ്തിരുന്നു. ഇവിടെ പോരാട്ടം പാടില്ലെന്ന് മാത്രമല്ല, അന്യോന്യം സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്നതാണ് ദൈവത്തിന്റെ പ്രമാണം.
സഭ ഒരു ലൗകിക സ്ഥാപനമല്ല. അത് കുടുംബമാണ്. സ്നേഹത്തിന്റെയും കരുതലിന്റെയും പ്രോത്സാഹനത്തിന്റെയും ഇടമാണ്. ഒരുവനാൽ മറ്റൊരുവൻ പണിയയപ്പെടേണം. ഇടിയപ്പെടരുത്.
ആ സഭ മുറിവുകളുള്ള ലോകത്തിന് ഒരു സാക്ഷ്യമാണ്.