ജെറുസലേം : യിസ്രായേലിന്റെ പതിനൊന്നാമത് പ്രസിഡന്റായി ഐസക്ക് ഹെർസോഗ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ഹെർസോഗ് തന്റെ എതിർ സ്ഥാനാർഥിയായ മിര്യാം പേരേറ്സ്നെ പരാജയപ്പെടുത്തിയത്. ഹെർസോഗിന് 87 വോട്ട് ലഭിച്ചപ്പോൾ, പേരേറ്സ്ന് 27 വോട്ട് മാത്രമാണ് ലഭിച്ചത്. യിസ്രായേലിന്റെ ആറാമത് പ്രസിഡന്റിന്റെ മകനായ ഹെർസോഗ് ജൂത ഏജൻസി അദ്ധ്യക്ഷൻ കൂടിയാണ്.
120 അംഗ സെനെറ്റ്, ഇതാദ്യമായാണ് നിലവിൽ സെനറ്റ് അംഗമല്ലാത്ത പ്രസിഡന്റ് സ്ഥാനാർഥികൾക്കായി വോട്ട് ചെയ്തത്. നിലവിലെ പ്രസിഡന്റ് രുവേൻ റിവ്ലിന്റെ കാലാവധി തീരുന്ന ജൂലൈ 9 ന് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Post Views: 2,290