‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (70)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
യുദ്ധം തീരുമ്പോൾ സമാധാനം ഇണ്ടാകുകയും അന്യോന്യം പ്രവേശനവും സ്വീകരണവും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ‘വിശ്വാസത്താൽ നീതികരിക്കപ്പെട്ടിരിക്കയാൽ’ എന്നാണ് മൂലഭാഷ പ്രയോഗം. ഒരിക്കലായി നീതികരിക്കപ്പെട്ടു. അത് കൊണ്ട് ഇനി അത് ആവർത്തിക്കേണ്ട ആവശ്യമില്ലെന്നും, നീതികരിക്കുന്ന കൃപ തുടർമാനമായി വ്യക്തികളിലേക്ക് വ്യാപാരിച്ചു കൊണ്ടിരിക്കുന്നു എന്നും ആ പ്രയോഗം തെളിയിക്കുന്നു.
ദൈവത്തോട് സമാധാനമുണ്ട്. ശത്രുത തീർന്നു, ക്ഷമയും അംഗീകരണവും ലഭിച്ചു. ഫിലി :4:7 ൽ പറയുന്ന ‘ദൈവസമാധാനം’ ഇവിടെ പറയുന്ന സമാധാനത്തിന്റെ ഫലമാണ്. സമാധാനമുണ്ട്. ഈ അനുഗ്രഹം നമുക്ക് ഇപ്പോഴുമുണ്ട് എന്നും നീതികരിക്കപ്പെടുമ്പോൾ അത് പെട്ടെന്ന് ലഭിക്കുന്നു എന്നും സൂചിപ്പിക്കുന്നു. വിശ്വാസത്താലുള്ള നീതീകരണം, ഉറപ്പ്, സമാധാനം, കൂട്ടായ്മ ഇവ ഉളവാക്കുന്നു. അതായത് അത് ഭാവി ജീവന്റെ ഉറപ്പ്, ഈ ജീവിതത്തിൽ ഫലങ്ങൾ, ഇപ്പോഴും നിത്യതയിലും യേശു കർത്താവിനോടും ദൈവത്തോടും ഉള്ള കൂട്ടായ്മ ഇവ പ്രദാനം ചെയ്യുന്നു. നീതീകരണം തുടർമാനമായുള്ളതും സമാധാനം പെട്ടെന്നുള്ള കൂട്ടായ്മ നിത്യമായുള്ളതുമത്രെ. കർത്താവായ യേശുക്രിസ്തുവിന്റെ പ്രായശ്ചിത്ത മരണത്തിന്റെ ഫലമായ ദൈവത്തോടുള്ള പുതിയ ബന്ധമാണ് നീതീകരണം മൂലം നമുക്ക് സംപ്രാപ്യമാകുന്നത്. ‘എല്ലാ ആത്മിക അന്യഗ്രഹങ്ങളും ക്രിസ്തുവിലുണ്ട്. എന്നാൽ അവ അനുഭവവേദ്യമാകുന്നത് ക്രിസ്തുവിന്റെ തുടർമാനമായ മദ്ധ്യസ്ഥ ശുശ്രുഷയാലാണ്. ‘കർത്താവായ യേശുക്രിസ്തു മൂലം’ എന്ന പ്രയോഗം ഈ അദ്ധ്യായത്തിൽ 4 പ്രാവശ്യം വരുന്നുണ്ട്. (വാ. 1,2,11,21) ഓരോ അനുഗ്രഹവും ക്രിസ്തുവിനോട് ബന്ധപ്പെടുത്തി പറയുന്നതിൽ അപ്പോസ്തോലൻ ശ്രദ്ധിക്കുന്നു.
നമുക്കുണ്ട് :
1) സമാധാനം – റോമ : 5:1
2) പ്രവേശനം – റോമ : 5:2
3) വീണ്ടെടുപ്പ് – എഫെ : 1:7
4) മഹാപുരോഹിതൻ – എബ്രാ : 8:1
5) തിരുവെഴുത്ത് – 2 പത്രോ :1:19
6) കാര്യസ്ഥൻ – 1 യോഹ : 2:1
7) നിത്യജീവൻ – 1 യോഹ : 5:13