മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (157)
പാ. വീയപുരം ജോർജ്കുട്ടി
21) പത്രോസിൽ പോലും തെറ്റ് കണ്ടിട്ട് പരസ്യമായി ശാസിച്ചവൻ (ഗലാ : 2:11-14)
22) നീണ്ട പതിനാല് ലേഖനങ്ങൾ എഴുതി ദൈവസഭയെ സമ്പുഷ്ടമാക്കിയവൻ
23) കർത്താവിന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മ തന്റെ ശരീരത്തിൽ വേണ്ടുവോളം അനുഭവിച്ചറിഞ്ഞവൻ (ഫിലി :3:11, 2 കോരി :11:23-28)
24) മറ്റുള്ളവരോട് പ്രസംഗിച്ച ശേഷം താൻ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കിയവൻ (1 കോരി :9:27)
25) ഏത് വിധത്തിലും ചിലരെ രക്ഷികേണ്ടതിന് എല്ലാവർക്കും എല്ലാമായിത്തീർന്നവനും, എല്ലാവർക്കും ദാസനായിത്തീർന്നവനും (1 കോരി :9:19,22)
26) ദൈവം തന്നെ കൊണ്ട് അസാധാരണ വീര്യപ്രവർത്തികൾ ചെയ്യിപ്പിച്ചവൻ (അപ്പൊ :19:11)
27) രോഗശാന്തിയുടെയും വീര്യപ്രവർത്തികളുടെയും വരം ലഭിച്ചവൻ (അപ്പൊ : 19:12)
28) ശരീരത്തിൽ വസിക്കുമ്പോൾ തന്നെ തന്റെ ആത്മാവ് മൂന്നാം സ്വർഗ്ഗത്തോളം പോയി സ്വർഗ്ഗീയ ഭാഷ കേട്ട് മടങ്ങി വന്നവൻ (2 കോരി :12:1-4, അപ്പൊ :14:19,20)
29) അനേകം സഭകൾ സ്ഥാപിച്ചവൻ
30) പ്രയോജനം ഉള്ളത് ഒന്നും മറച്ചു വയ്ക്കാതെ പ്രസംഗിച്ചവൻ (അപ്പൊ : 20:20)
31) കൂട്ട് ശുശ്രുഷകന്മാരെ മാനിക്കുകയും അവരെ ഉയർത്തിയ കാണിക്കുകയും ചെയ്തവൻ (1 കോരി :16:10)
32) ‘ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നത് പോലെ നിങ്ങളും എന്റെ അനുകാരികൾ ആകുവിൻ (1 കോരി :11:1), ‘നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ’ (ഫിലി : 3:17)
33) ‘എനിക്ക് യാതൊരു കുറ്റത്തെ കുറിച്ച് ബോധമില്ല’ എന്ന് പറയത്തക്ക പ്രാഗൽഭ്യം ഉള്ളവൻ (1 കോരി :4:4)
34) ക്രിസ്തു നിമിത്തം തന്റെ സ്ഥാനമാനങ്ങളും ഉയർച്ചകളും എല്ലാം ചവറ് എന്ന് എണ്ണിയവൻ (ഫിലി :3:11)
35) സ്വന്ത പ്രാണനെ പോലും വിലയേറിയതായി എണ്ണാത്തവൻ (അപ്പൊ : 20:24)
36) ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷിയോട് കൂടെ ജീവിച്ചവൻ (അപ്പൊ : 24:16)
37) നിഗളം ഇല്ലാത്തവൻ (ഫിലി : 3:12,13) ലഭിച്ചു കഴിഞ്ഞു എന്നോ തികഞ്ഞവനായി എന്നോ പിടിച്ചിരിക്കുന്നു എന്നോ നിരൂപിക്കാതെ പിടിക്കാമോ എന്ന് വച്ച് പിന്തുടരുന്നവൻ
38) തന്റെ കഴിവുകളിൽ പ്രശംസിക്കാതെ കർത്താവിന്റെ ക്രൂശിൽ പ്രശംസിക്കുന്നവൻ (ഗലാ :6:14)
39) ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ഒരു ശക്തിക്കും തന്നെ വേർതിരിപ്പാൻ കഴിയുകയില്ല എന്ന് ഉറച്ച് തീരുമാനിച്ചവനും അത് പ്രവർത്തിയിൽ കാണിക്കുകയും ചെയ്തവൻ (റോമർ :8:35-39)
40) പ്രവർത്തനം തികച്ചു എന്ന് സംതൃപ്തി പ്രാപിച്ചവൻ (2 തിമോ :4:6-8)
ഇത്രയും യോഗ്യതകൾ ഉള്ള പൗലോസാണ് വല്ല വിധേനെയും മരിച്ചവരുടെ ഇടയിൽ നിന്നുള്ള പുനഃരുത്ഥാനം പ്രാപിക്കേണ്ടതിന് അതിവാഞ്ചയോട് കൂടി പ്രവർത്തിക്കുന്നത്. വിശുദ്ധ പൗലോസിനെപ്പോലെ നമുക്കും അത് വാഞ്ചിക്കുകയും ഭയഭക്തിയോട് കൂടെ പ്രവർത്തിക്കുകയും ചെയ്യാം. അതിനായി ദൈവം നമ്മെ സഹായിക്കട്ടെ.
വെളി : 20:6 – “ഒന്നാമത്തെ പുനഃരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു.”