‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (91)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
6:9 ‘ഇനി മരികയില്ല, മരണത്തിന് അവന്റെ മേൽ കർത്തൃത്വമില്ല”
8- )o വാക്യത്തിലെ ആശയം വിശദീകരിക്കുന്നു. ‘ക്രിസ്തുവിന്റെ നിസ്തുല മരണം ഒരിക്കലായി സംഭവിക്കുന്നു. കത്തോലിക്കരുടെ തിരുവത്താഴ രീതിക്ക് പൂർണ്ണഖണ്ഡനം (എബ്രാ :10:10) നോക്കുക. ഇനി ‘കർത്തൃത്വമില്ല’ എന്നത് ക്രിസ്തു നമ്മുടെ സ്ഥാനത്ത് നിന്നപ്പോൾ നമ്മുടെ പാപം വഹിച്ചപ്പോൾ മരണത്തിന്റെ നിയമപരമായ അടിമയായിരുന്നു എന്ന് സൂചിപ്പിക്കുന്നു.
6:10 ഒരിക്കലായി മരിച്ചു. ഇനി ആവർത്തിക്കാതെ (എബ്രാ :7:27, 9:12,26, 10:10) പാപസംബന്ധമായി മരിച്ചു. വാ. 2 നോക്കുക. അവൻ പാപങ്ങൾക്ക് വേണ്ടി മരിച്ചു എന്ന് 1 കോരി :15:3 ൽ പറയുന്നതും ഇതും രണ്ടാണ്. ‘പാപസംബന്ധമായി മരിച്ചു’ എന്നതും ‘പാപമാക്കപ്പെട്ടു’ (2 കോരി :5:21) എന്നതും മിക്കവാറും ഒന്നാണ്. ക്രിസ്തു പാപം എന്ന വസ്തുവിനോട് പൂർണ്ണമായും ഇടപെട്ടു. അതിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയിരിക്കുന്നു എന്നർത്ഥം. കാൽവരിയിൽ പാപത്തിന് വേണ്ടി മരിച്ചു. പാപമോചനം നേടിത്തരിക മാത്രമല്ല. പാപം എന്ന ശത്രുവിനെ നമ്മിൽ നിന്ന് വേർപ്പെടുത്തുകയും ചെയ്തു. ‘അവന്റെ മരണത്താൽ പാപത്തിന്റെ ശക്തിയെ നശിപ്പിക്കയും അവന്റെ പുനഃരുത്ഥാനത്തിൽ പാപത്താൽ നിയന്ത്രിക്കപ്പെടാത്ത ഒരവസ്തിയിൽ അവൻ പ്രവേശിക്കയും ചെയ്ത് ജീവിക്കുന്നതോ ദൈവത്തിന് ജീവിക്കുന്നു. കർത്താവ് ഈ ലോകത്തിലായിരുന്നപ്പോൾ ദൈവത്തിനായി ജീവിച്ചില്ല എന്നർത്ഥമില്ല. പാപവാഹി എന്ന നിലയിൽ തന്റെ താഴ്ചയുടെ അവസ്ഥയും പുനഃരുത്ഥാന ജീവനിലുള്ള തന്റെ മഹത്വവും താരതമ്യപ്പെടുത്തുകയാണ്.
പ്രാതിനിത്യപരത
എല്ലാവർക്കും വേണ്ടി മറുവിലയായ് കൊടുത്തു
1) അവന്റെ മരണത്തിന്റെ പര്യാപ്തത (റോമ :6:10)
2) അവൻ ആർക്ക് വേണ്ടി മരിച്ചുവോ ആ പ്രജകൾ (റോമ :5:6,8)
3) ആവശ്യപ്പെട്ട പൂർത്തി (റോമ :8:34)
4) അവൻ എന്തിന് വേണ്ടി മരിച്ചു (1 കോരി :15:3)
5) എല്ലാ വിശ്വാസികളും അവനോട് കൂടെ മരിച്ചു (2 കോരി :5:14)
6) വിശ്വാസികൾ അവന് വേണ്ടി ജീവിക്കേണ്ടതിന് (2 കോരി :5:15)
7) മരിച്ചവരും ജീവനുള്ളവരും മഹത്വീകരിക്കപ്പെടുമെന്നതിന്റെ ഉറപ്പ് (1 തെസ്സ :4:14,16)