‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (92)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
6:11 നിങ്ങളെ തന്നെ എണ്ണുവീൻ.
പൗലോസ് ഉപദേശത്തിൽ നിന്ന് അനുഭവത്തിലേക്ക് കടക്കുന്നു. ഉപദേശത്തിൽ സത്യമായത് ജീവിതത്തിലും സത്യമായിരിക്കണം. വിശ്വാസികൾ ശരിയായ വെളിച്ചത്തിൽ തങ്ങളെത്തന്നെ കാണണം. അതായത്, ‘പാപത്തിൽ മരിച്ചവർ’ എന്ന നിലയിൽ പാപത്തിന്റെ ശിക്ഷയിൽ നിന്നും ശക്തിയിൽ നിന്നും മോചനം പ്രാപിച്ചവർ എന്ന് എണ്ണി കൊള്ളണം. എണ്ണൽ ഒരു മാനസിക പ്രക്രിയയാണ്. ദിവസവും പാപത്തിന് മരിച്ചവരെന്നും ക്രിസ്തുവിൽ ദൈവത്തിന് ജീവിക്കുന്നവരെന്നും എണ്ണിയാൽ വിശുദ്ധജീവിതം സാദ്ധ്യമാകും.
6:12 – 7:6
6:12,13 ആകയാൽ പാപം ….. ഇനി വാഴരുത്. ഇത് വാ. 11 ന്റെ വെളിച്ചത്തിൽ വേണം. മനസ്സിലാക്കാൻ പാപം കർത്തൃത്വം നടത്തുകയില്ല എന്നത്. സ്വാർത്ഥമാകുന്നത് പാപം വാഴാതിരിക്കുമ്പോഴാണ്.
‘ഒരു അടിമയോട്, നീ അടിമയെപ്പോലെ പെരുമാറരുത് എന്ന് പറഞ്ഞാൽ അടിമത്വത്തെ അവഹേളിക്കുകയാണ്. എന്നാൽ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ചവനോ സ്വാതന്ത്ര്യത്താൽ ലഭിച്ച പദവികളും അവകാശങ്ങളും അനുഭവമാക്കുവാൻ അങ്ങനെ പറയേണ്ടത് ആവശ്യമാണ്. അത് പോലെ ഇവിടെ പാപം കർത്തൃത്വം നടത്തുകയില്ല. അത്കൊണ്ട് അതിനെ വാഴാൻ അനുവദിക്കരുത് എന്ന് പറയുകയാണ്. പാപമാണ് നമ്മുടെ ശരീരത്തെ മരണാവസ്ഥയുള്ളതാക്കിയത് അത് കൊണ്ട് ഇനി പാപത്തെ അനുസരിക്കരുത്. നീതിയുടെ ആയുധങ്ങൾ എന്നതിലെ ആയുധങ്ങൾ എന്നതിന് യുദ്ധായുധങ്ങൾ എന്നാണർത്ഥം. (യോഹ :18:3, 2 കോരി :6:7, 10:4, റോമ :13:12).
സമർപ്പിക്കരുത്, പണ്ട് ശീലമായിരുന്നത് പോലെ ദൈവത്തിന് സമർപ്പിച്ചുകൊൾവീൻ. ഒരിക്കലായി, എന്നേക്കുമായി ഇപ്പോൾ ചെയ്യുന്നു. ഒരു വിശ്വാസി പാപത്തിന് സമർപ്പിക്കരുത് എന്ന് മാത്രമല്ല. ദൈവത്തിന് സമർപ്പിക്കുകയും വേണം. ദൈവത്തിന് സമർപ്പിച്ചവ പാപത്തിന് സമർപ്പിക്കരുത്. ഒട്ടും മാറ്റിവയ്ക്കാതെ നാം ദൈവത്തിന് സമർപ്പിക്കണം. പ്രാകൃത മനുഷ്യൻ തന്റെ അവയവങ്ങളെ പാപത്തിന് സമർപ്പിക്കുന്നത് പോലെ വിശ്വാസി തന്റെ അവയവങ്ങളെ ദൈവത്തിന് സമർപ്പിക്കണം.
വിശ്വാസിയുടെ ശരീരം പൂർണ്ണമായി ദൈവീകയാഗപീഠത്തിൽ സമർപ്പിക്കപ്പെട്ടതായിരിക്കണം. (റോമാ : 12:1). അങ്ങനെയാകുമ്പോൾ നമ്മുടെ ജീവിതം ദൈവനാമമഹത്വത്തിനായി തീരും. പഴയനിയമകാലത്ത് ഉണ്ടായിരുന്ന എല്ലാ യാഗങ്ങളും മരിച്ച യാഗങ്ങളായിരുന്നു.