ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ നിയുക്ത ജനറൽ പ്രസിഡന്റ് പാ. ജോമോൻ ജോസഫുമായി ‘സഭാവാർത്തകൾ.കോം‘ നടത്തിയ അഭിമുഖത്തിലേക്ക് സ്വാഗതം
? CEM ന്റെ അദ്ധ്യക്ഷസ്ഥാനം എന്ന ഉത്തരവാദിത്വം പ്രതീക്ഷിച്ചിരുന്നുവോ
CEM ന്റെ നേതൃത്വത്തിൽ ഞാൻ ഉണ്ടാകണമെന്ന് ആഗ്രഹിച്ച, അങ്ങനെ ആഗ്രഹിക്കുന്ന ഒരു വലിയ കൂട്ടം ശുശ്രുഷകന്മാരും, യുവജനങ്ങളും ശാരോൻ ഫെല്ലോഷിപ്പിലുണ്ട്. അവരുടെ പ്രാർത്ഥനയും, പ്രോത്സാഹനവും, പിന്തുണയുമാണ് ഈ ഉത്തരവാദിത്വത്തിൽ എത്തുവാൻ സാധിച്ചത്.
? ശാരോനിൽ വഹിച്ച ഉത്തരവാദിത്വങ്ങൾ
സി. ഇ. എം. ജനറൽ സെക്രട്ടറി, ജനറൽ കോഓർഡിനേറ്റർ, മീഡിയ സെക്രട്ടറി, ശാരോൻ ഫെല്ലോഷിപ്പ് കണ്ണൂർ സെന്റർ സെക്രട്ടറി, ഇരിട്ടി സെക്ഷൻ പാസ്റ്റർ, സി. ഇ. എം. മലബാർ റീജിയൻ പ്രസിഡന്റ്, ഇവാഞ്ചലിസം ബോർഡ് സ്റ്റേറ്റ് കമ്മിറ്റിയംഗം തുടങ്ങി വിവി ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
? CEM നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തെല്ലാം
എല്ലാ പ്രസ്ഥാനങ്ങളും അഭിമുഖികരിക്കുന്നത് പോലെ തന്നെ.ചില തൽപര കക്ഷികളുടെ താൽപര്യങ്ങൾക്ക് വിധേയപ്പെടുകയോ, അങ്ങനെയുള്ളവരുടെ അംഗീകരിക്കുവാൻ കഴിയാത്ത വ്യവസ്ഥകൾ അർഹിക്കുന്ന പുച്ഛത്തോടെ അവഗണിക്കുകയും, അവരോട് സഹരിക്കുവാൻ തയ്യാറല്ലാത്തതും കൊണ്ട് CEM ഉം, മുൻനിര പ്രവർത്തകരും അനാവശ്യമായ ഒരുപാട് ആരോപണങ്ങളും പരിഹാസവും നേരിടുന്നുണ്ട്. ഇതിന്റെ മേൽ ഒരു ദൈവിക ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
? ശാരോനിൽ ഒരു രണ്ടാം നിര നേതൃത്വത്തിന്റെ അഭാവം ഉണ്ടെന്ന് തോന്നിയിട്ടുണ്ടോ
ഒരിക്കലുമില്ല. അങ്ങനെയൊരു അവസ്‌ഥ ഉണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാൽ 5 വർഷം കൊണ്ട് കേരളത്തിൽ ശാരോൻ ഫെലോഷിപ്പിന് റീജിയനുകൾ, സെന്ററുകൾ, സെക്ഷനുകൾ വർദ്ധിക്കുകയും കഴിവുള്ള ശക്തന്മാരായ ചെറുപ്പക്കാരായ ദൈവദാസനമാർ ചുമതലകളില്ലേക്ക് വരികയും ഉണ്ടായി. ആയതിനാൽ ഒരു രണ്ടാനിര നേത്യത്വത്തിന്റെ അഭാവം ശാരോനിൽ ഇപ്പോഴില്ല.
? ക്യാമ്പസുകളിൽ കോവിഡാനന്തര ആകുലതകൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ CEM ന്റെ പ്രസക്തി
പിന്നിട്ട മഹാമാരി കാലഘട്ടം നമ്മുടെ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചു എന്നത് ഒരു യാഥാർഥ്യമാണ്. കുഞ്ഞുങ്ങൾ ഈ കാലഘട്ടത്തിൽ നവമാധ്യമങ്ങൾക്ക് അടിമമായി തീർന്നു എന്നത് ഒരു ദുഃഖസത്യമാണ്. ലഹരി, മദ്യം എന്നിവ പോലെ തന്നെ ഇന്റെർനെറ്റിന് അടിമയാകുന്നു എന്ന ഭീതിജനകമായ സാഹചര്യമാണ് സമൂഹത്തിൽ ഇന്നുള്ളത്. അങ്ങനെയുള്ള കുഞ്ഞുങ്ങൾക്ക് ബോധവത്കരണത്തിനായി കൗൺസിലിംഗ്, സെമിനാറുകൾ തുടങ്ങി വിവിധ പദ്ധതികൾ C.E.M. ആവിഷ്കരിച്ചിട്ടുണ്ട്. കോളേജ് ക്യാമ്പസുകളിൽ പ്രവർത്തിക്കുന്ന സുവിശേഷ തല്പരരായ സംഘടനകളോട് ചേർന്ന് ക്യാമ്പസുകളിൽ പ്രവർത്തനം വ്യാപിപ്പിക്കും.
? കടപ്പെട്ട വ്യക്തികൾ
ഈ സ്ഥാനലബ്ദിയിൽ ഞാൻ കടപ്പെട്ടിരിക്കുന്ന പലരുണ്ട്. സി. ഇ. എമ്മിൽ എനിക്ക് അവസരം നൽകി, കൂടെ നിർത്തി വളർത്തി കൊണ്ട് വരുവാൻ മനസ്സ് കാണിച്ച സി. ഇ. എമ്മിന്റെ 2015 മുതലുള്ള വിവിധ സി. ഇ. എം. നേതൃത്വങ്ങൾ, പേര് പറയുവാൻ ആഗ്രഹം ഉണ്ട്… എന്നാൽ അതിന് തുനിയുന്നില്ല.
? മാതാപിതാക്കൾ
റാന്നി, കുടമുരുട്ടി സ്വദേശി പാ. കെ. വി. ജോസഫ്, ഗ്രേസിക്കുട്ടി ജോസഫ് എന്നിവരാണ് മാതാപിതാക്കൾ. പിതാവ് ഇപ്പോൾ പെരുമ്പാവൂർ സെന്ററിൽ പാണംകുഴി ശാരോൻ ഫെലോഷിപ്പ് സഭാ ശുശ്രുഷകനാണ്.
? കുടുംബം
ഭാര്യ : ബിനി ജോമോൻ, മകൾ : ഹെപ്സിബാ, ഹാർഡ്വിൻ
? C.E.M. ൽ ആഗ്രഹിക്കുന്ന സ്വപ്ന പദ്ധതികൾ എന്തെല്ലാം
സി. ഇ. എമ്മിലെ യുവജനങ്ങൾ ഓരോരുത്തരും സുവിശേഷത്തിന്റെ മാഹാത്മ്യം ഉൾക്കൊണ്ട് അവർ അറിഞ്ഞ ഈ സത്യം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ആവേശവും അഭിമാനവും ഉള്ളവരായി മാറുന്ന തരത്തിൽ സുവിശേഷികരണത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ സംഘടിപിപ്പിക്കുക എന്നതാണ് എന്റെ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നം.
? സുവിശേഷ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷിച്ച സന്ദർഭം
സി. ഇ. എം. ജനറൽ കോഓർഡിനേറ്റർ ആയിരുന്ന 2018 ൽ, കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ ‘യുവമുന്നേറ്റ യാത്ര’ എന്ന പേരിൽ എന്റെ നേതൃത്വത്തിൽ സാമൂഹിക വിപത്തുകൾക്കെതിരെ 15 ദിവസം തുടർമാനമായി ഒരു സുവിശേഷ യാത്ര നടത്തുകയുണ്ടായി. സി. ഇ. എം. ചരിത്രത്തിൽ എഴുതി ചേർക്കുവാൻ കഴിയുന്ന നിലയിൽ അത് വിജയമായിരുന്നു. തിരുവനന്തപുരം ഗാന്ധി പാർക്കിൽ, ആ യാത്രയുടെ സമാപന നിമിഷങ്ങളാണ് സുവിശേഷ പ്രവർത്തനത്തിൽ ഏറ്റവും സന്തോഷിച്ച ദിവസം.
(സി. ഇ. എം. ന് അനുഗ്രഹിക്കപ്പെട്ട നേതൃത്വം നൽകുവാൻ പാ. ജോമോൻ ജോസഫ് അദ്ധ്യക്ഷനായ നേതൃത്വത്തിന് കഴിയട്ടെ എന്നാശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.)