‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (130)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
6) ആരാധന (എബ്രാ : 9:1,6)
ലേവ്യപുസ്തകത്തിൽ കാണുന്ന ദൈവീക ആരാധനയും ആലയത്തിലെ ശുശ്രുഷകളും ദൈവത്തോട് ആത്മാവിനുള്ള സാമീപ്യത്തിന്റെ സാരാംശമാണ് ആരാധന. ‘മറ്റ് എല്ലാ ജാതികളും അവരുടെ അന്ധവിശ്വാസജഡിലങ്ങളായ കൃത്രിമങ്ങളിൽ കൈവിടപ്പെട്ടപ്പോൾ യഹൂദന്മാർ മാത്രം ദൈവത്തിൽ നിന്ന് ആരാധനയ്ക്കുള്ള ചട്ടങ്ങൾ പ്രാപിച്ചു.
7) വാഗ്ദത്തങ്ങൾ : മശിഹായെക്കുറിച്ചുള്ള പ്രവചനങ്ങൾ (അപ്പൊ : 26:6,7). ഇവ ദാവീദിന്റെ നിശ്ചലകൃപകൾ (യെശ : 55:3, അപ്പൊ : 13:23, 32, 34) എന്നറിയപ്പെടുന്നു. ഇവ ക്രിസ്തുവിൽ നിറവേറുന്നു. (എബ്രാ : 7:6, ഗലാ : 3:16,21)
8) പിതാക്കന്മാർ : ഗോത്രപിതാക്കന്മാർ (അപ്പൊ : 3:13, 7:32) “അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവർ ദൈവം നിയമം ചെയ്തവരും, അവരുടെ പേരിനോട് ചേർത്ത് വിളിക്കപ്പെടാൻ താൻ കനിഞ്ഞവരുമായ പിതാക്കന്മാർ” (പുറ : 3:6,13; ലുക്കോ :20:37). ജഡപ്രകാരം ക്രിസ്തുവും അവരിൽ നിന്നല്ലോ ഉത്ഭവിച്ചത്. 1:5 ൽ കാണുന്നത് പോലെ ക്രിസ്തുവിന്റെ വംശാവലി, മാനുഷികരീതിയിൽ യഹൂദന്മാരിൽ നിന്നെന്ന് അതിര് കല്പിച്ചു പറഞ്ഞിരിക്കുന്നു. അവൻ, അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനാണ്. (മത്താ : 1:1). എന്നാൽ അവൻ ദൈവമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ’ എന്ന ദൈവീക മഹത്വം പൗലോസ് ക്രിസ്തുവിന് നൽകുന്നു. (കൊലോ : 1:16,17) “മനുഷ്യപുത്രന്മാരിൽ അതിസ്രേഷ്‌ഠനായ ക്രിസ്തുവിന്റെ യിസ്രായേല്യ ഉത്ഭവം അപ്പോസ്തോലന്റെ ദൃഷ്ടിയിലുണ്ട്. അത് യിസ്രായേലിന്റെ സമ്പൂർണ്ണ സ്രേഷ്ഠതയ്ക്ക് നിദാനമാണ്. കാരണം, അവന്റെ പൂർവാസ്തിക്യത്താൽ അവൻ മറ്റെല്ലാവരേക്കാളും ഉന്നതനും വാഴ്ത്തപ്പെട്ട ദൈവവുമാണ്. ഇതാണ് ഈ ഭാഗത്തിന്റെ സ്വാഭാവിക അർത്ഥം. തൊട്ടു മുൻപ് പറഞ്ഞ ക്രിസ്തു മാനുഷിക പ്രകൃതിയെ സംബന്ധിച്ചിടത്തോളം യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവനാണ്.
9:6-13
ദൈവത്തിന്റെ പരമാധിപ്രകാരമുള്ള തിരെഞ്ഞെടുപ്പ്
9:6,7 – ദൈവവചനം വൃഥാവായിപ്പോയി എന്നല്ല. ദൊവവചനം എന്ന് പറഞ്ഞിരിക്കുന്നത് ഗോത്രപിതാക്കന്മാരോട് ചെയ്ത വാഗ്ദത്ത വചനം എന്ന അർത്ഥത്തിലാണ്. ആ വചനങ്ങൾ വൃഥാവായിപ്പോയി എന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല (യെശ : 55:10,11). യിസ്രായേലിൽ നിന്ന് ഉത്ഭവിച്ചവർ …. മക്കൾ എന്ന് വരികയില്ല. അബ്രഹാമിന്റെ സന്തതി എന്ന് യഹൂദന്മാർ അഭിമാനം കൊണ്ടിരുന്നു. (യോഹ : 8:39).