‘സഫലമീ യാത്ര…’ – (07)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കുറുതാകാത്ത കരങ്ങൾ
യൂറോപ്പിലെ ഒരു ആർട് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചിത്രം. ആദ്യ കാഴ്ച്ചയിൽ കാണുന്നവരെ കുഴക്കുന്ന ഒന്നാണ്. വിജനവും, ശൂന്യവുമായ മരുപ്രദേശത്തു കൂടെ, ഭയ സംഭ്രമങ്ങൾ മുഖത്ത് നിഴലിച്ചു കാണുന്ന ഒരു മനുഷ്യൻ ഏകനായി ഓടിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. തലയ്ക്കു മുകളിൽ ആകാശത്തിൽ ഇരുണ്ടു മൂടിയിരിക്കുന്ന കാർമേഘ പടലം. ചിത്രകാരന്റെ ലക്ഷ്യം എന്തെന്നോ, ഏതു സന്ദേശമാണ്ണോ നൽകുന്നതെന്നും ആദ്യ നോട്ടത്തിൽ സംശയിച്ചു പോകാം.
എന്നാൽ സൂക്ഷിച്ചു നോക്കുമ്പോൾ ആ കാർമേഘപടലത്തിനു ഒരു വലിയ കരത്തിന്റെ ആകൃതി ഉള്ളതായി മനസ്സിലാകുന്നു. നിമിഷങ്ങൾക്കുളിൽ പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങുന്ന കൊടുംകാറ്റിൽ നിന്നും രക്ഷപെടുവാൻ, ഭയന്നോടുന്ന ഏകാകിയായ ആ സഞ്ചാരി, വാസ്തവത്തിൽ സർവ്വശക്തന്റെ ബലത്തിന്റെയും, സ്നേഹത്തിന്റെയും ബലിഷ്ട കരങ്ങളുടെ കാവലിലും, സംരക്ഷണത്തിലുമത്രെ എന്നാണ് ചിത്രകാരൻ നൽകുന്ന സന്ദേശം.
ഒരു പക്ഷെ ജീവിതത്തിലെ പരിശോധനങ്ങളുടെ കാർമേഘപടലങ്ങളിലും, ചുട്ടുപൊള്ളുന്ന വെയിലിൽ നിന്നും സംരക്ഷണം നൽകുന്നതിന് വേണ്ടിയോ, അല്ലെങ്കിൽ രക്ഷ നേടുവാൻ പറ്റിയ അഭയമായ ക്രിസ്തുവിലേക്കു നാം ഓടിയടുക്കുന്നതിനു നിര്ബന്ധിതരാകുവാൻ തന്റെ ദിവ്യ ജ്ഞാനത്തിൽ ഉദ്ദേശിച്ചിട്ടുള്ളതാകാം.
സകല കാര്യങ്ങളിലും ദൈവത്തിന്റെ കരം കാണുവാൻ സാധിക്കുന്നവർക്കു, സകല കാര്യങ്ങളും ദൈവഹിതത്തിനു സമർപ്പിക്കുവാൻ പ്രയാസമുണ്ടാകുകയില.