‘സഫലമീ യാത്ര…’ – (09)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
പുതുക്കം ദിനം തോറും
1957 ജൂൺ മാസത്തിൽ പുതിയ ഒരു കാർ വലിയ ഒരു കുഴിയിൽ മൂടി. സംഭവം നടന്നത് അമേരിക്കയിലെ ടൂൾസ് നഗരത്തിൽ. 50 വര്ഷങ്ങള്ക്കു ശേഷം, 2007ൽ വാഹനം പുറത്തെടുത്തു. അമ്പതു വര്ഷങ്ങളിലെ നിഷ്ക്രിയത ഈ വാഹനത്തിൽ എന്ത് പ്രതിപ്രവർത്തനങ്ങൾ ഉളവാക്കി എന്നതിനെ കുറിച്ച് പത്ര മാസിക ‘ടൂൾസ് വേൾഡ്’ എന്ന പ്രാദേശിക മാധ്യമത്തിൽ രേഖപ്പെടുത്തി.
ഗർത്തത്തിൽ നടന്ന പ്രതിപ്രവർത്തനങ്ങളിലൂടെ ഒരിക്കൽ മനോഹരമായിരുന്ന കാർ നിറം മങ്ങി വൃത്തിഹീനമായി. ലോഹ ഭാഗങ്ങളിലെല്ലാം തുരുമ്പും, കറയും, നിറഞ്ഞു, അവ ഉപയോഗ ശൂന്യമായി. സമർത്ഥനായ മെക്കാനിക് വാഹനത്തിന്റെ എഞ്ചിൻ പരിശോധിച്ചു, ഉപയോഗ്യ ശൂന്യം, പ്രത്യാശ നഷ്ടപെട്ടത് എന്നൊക്കെ പ്രതികരിച്ചു.
ഏതു മേഖലയിലും നിഷ്‌ക്രിയത്വം, ഉപയോഗശൂന്യതയിലേക്കു വഴിതെളിക്കും. ആത്മീക വിഷയങ്ങളിലും അപ്രകാരം തന്നെ. ആത്മീക ശിക്ഷണം ഇല്ലാത്ത ക്രിസ്തു ശിഷ്യന്റെ ജീവിതത്തെ തുരുമ്പും, കറയും, നിറച്ചു, ഉപയോഗ്യശൂന്യമാകും. കുഴിച്ചിട്ട താലന്തുമായി മുന്നിൽ വന്ന ഭ്രിത്യനോട് യജമാനന്റെ പ്രതികരണം കഠിനമായിരുന്നു. ഏറ്റവും പുറത്തെ ഇരുട്ടിലേക്ക്, കരച്ചിലും, പല്ലുകടിയും ഉള്ള ഇടത്തേക്ക് തന്നെ എറിഞ്ഞു കളഞ്ഞു. (മത്തായി : 25 : 30)
ഓസ്വാൾഡ് ചേംബറിന്റെ വാക്കുകൾ ശ്രദ്ധിക്കുക, ‘തുടർച്ചയായി പ്രവർത്തനക്ഷമം ആകുമ്പോൾ നിങ്ങളുടെ ആളത്വം വികസ്വരമാകുന്നു. നിങ്ങളുടെ ആത്മിക വ്യക്തിത്വത്തിലും ഇത് തന്നെ യാഥാർഥ്യം. തുരുമ്പുകൾ നീക്കുക, നിരന്തര ഉപയോഗത്തിലൂടെ അവ തിളക്കമുള്ളതാക്കുക. (1 തിമോ : 6 : 11)