‘സഫലമീ യാത്ര…’ – (11)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ദൂതന്മാരും അതിലേക്കു നോക്കുന്നു
മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നവരെ ശ്രദ്ധിക്കുക. റോമൻ കൊലോസ്യങ്ങൾ, കോലാലംപുരിലെപെട്രോണാസ് ടൗവറുകൾ, അരിസോണയിലെ ഗ്രാൻഡ് കാന്യൻ – തലകൾ ഉയർത്തി പിടിച്ചാണ് ആളുകൾ അവവീക്ഷിക്കുന്നത്.
അത്തരം ഒന്ന്, ഒരു പക്ഷെ അതിനേക്കാളും ഉദ്ദെഗത്തോടെ സ്വർഗത്തിൽ സംഭവിക്കുന്ന ഒരു വിഷയത്തെ കുറിച്ച് പത്രോസ്അപ്പോസ്തോലൻ എഴുതിയിട്ടുണ്ട് (1 പത്രോസ് : 1 : 12) അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാൻആഗ്രഹിക്കുന്നു. ‘നോക്കുക എന്ന വാക്കിന് മൂലഭാഷയിൽ നിന്നുള്ള തർജിമ്മ, ശ്രദ്ധാപൂർവം അത്ഭുതത്തോടെ കുനിഞ്ഞുനോക്കുക എന്നതാണ്.
മനുഷ്യന്റെ രക്ഷയെ ഇത്ര ശ്രദ്ധയോടെ നോക്കുവാൻ കാരണം എന്ത്? ഒന്ന്, രക്ഷയുടെ വലിപ്പം രക്ഷകന്റെഔന്നത്യത്തോടെ ബന്ധപ്പെട്ടാണ്. രണ്ട്, പാപം എന്ന പ്രശ്നത്തെ ദൈവം എങ്ങനെ പരിഹരിച്ചു എന്നത്രെ. (എഫേ : 3 : 8 – 12) ദൈവത്തിന്റെ വിശുദ്ധിയുടെ മഹത്വത്തെ നിലനിർത്തിക്കൊണ്ടു തന്നെ, ക്രൂശിൽ തന്റെ പുത്രന്റെബലിമരണത്തിലൂടെ ‘പാപ’ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കി. മാനസാന്തരപ്പെടുന്ന, വിശ്വാസത്തോടെ സ്വീകരിക്കുന്നഏതു വ്യക്തിക്കും ദൈവമകനാകാം, മകളാകാം.
നിങ്ങളുടെ വീണ്ടെടുപ്പിനെക്കുറിച്ചും, രക്ഷയെകുറിച്ചും, നന്ദിയുള്ളവരോ ? ദൂതന്മാർ നന്ദിയോടെ അതിലേക്കുകുനിഞ്ഞു നോക്കുന്നു. ഇവിടെ മാനസാന്തരം നടക്കുമ്പോൾ ദൂതന്മാർ ആഘോഷിക്കുന്നു. മനുഷ്യനും, ദൈവവുംബന്ധിക്കപ്പെടുന്നത് ക്രൂശിലൂടെ മാത്രം.