‘സഫലമീ യാത്ര…’ – (29)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
കരുതുന്ന താതൻ
സ്വന്ത നാട്ടിൽ നിന്നും ശൈത്യ രാജ്യത്തിൽ സുവിശേഷ വേലയ്ക്കായി കടന്നു പോയ മിഷനറി കുടുംബത്തിന്റെഅനുഭവമാണിത്. കടുത്ത ശൈത്യം ആരംഭിക്കുന്നതിന് തലേ ദിനം. അടുത്ത ദിവസം വിന്റർ ദൃശ്യമായി. സ്കൂളിൽഎത്തേണം എന്ന അധ്യാപികയുടെ നിർദ്ദേശം അവരുടെ പത്തു വയസ്സുകാരൻ മകൻ അമ്മയോട് പറഞ്ഞു. നിസ്സഹായായഅവൾ കുട്ടിയോട് പറഞ്ഞു, ഡാഡിക്ക് മിഷൻ സംഘടനയിൽ നിന്നും ലഭിച്ച പണം തീർന്നു കഴിഞ്ഞു. കടം വാങ്ങുന്നശീലവും തങ്ങൾക്കില്ല.
വീടിന്റെ നില ശീലിച്ച കുട്ടിയോട് അമ്മ ഒരു കാര്യം കൂട്ടി പറഞ്ഞു. ഏതു ആവശ്യവും പറയുവാനും നിവർത്തിച്ചുതരുവാനും കഴിവുള്ള ഒരു വലിയ ഡാഡി സ്വർഗ്ഗത്തിലുണ്ട്. ആ പത്തു വയസ്സുകാരൻ അത് ഏറ്റെടുത്തു. യേശു അപ്പച്ചാ,നാളെ എനിക്ക് ഒരു പുതിയ ഷൂ വേണം. തന്നതിനാൽ നന്ദി. ശിശു തുല്യമായ വിശ്വാസത്താൽ അവൻ ഉറങ്ങി. പക്ഷെ,ഉറങ്ങാതെ സ്വർഗ്ഗം അവന്റെ പരിപാലനം ഏറ്റെടുത്തു.
സമീപമുള്ള കൂട്ടുകാരൻ ഉൾവിളി എന്നപോലെ ആ രാത്രിയിൽ രണ്ടു ജോഡി പുതിയ ഷൂകൾ മിഷനറിയുടെ വീട്ടിൽസമ്മാനമായി എത്തിച്ചു. രാവിലെ ഉണരുമ്പോൾ, കുട്ടി കാണുന്നത് പുതിയ ചെരുപ്പുകൾ. എടുത്തണിഞ്ഞു. അവ നോക്കിഅവൻ മമ്മിയോട് അലറി വിളിച്ചു പറഞ്ഞു : യേശു അപ്പച്ചന് എന്റെ കാലിന്റെ അളവ് പോലും കൃത്യമായിഅറിയാം. അത്രയ്ക്കും പാകമായിട്ടായിരുന്നു അവന്റെ ചെറിയ കാലുകളിൽ അവ.
അപ്പോസ്തോലനോട് ചേർന്ന് ഉറപ്പായി വിശ്വസിക്കുക. “അവൻ നിങ്ങൾക്കായി കരുതുന്നത് ആകയാൽ സകലചിന്താകുലവും അവന്റെ മേൽ ഇട്ടു കൊൾക”