‘സഫലമീ യാത്ര…’ – (30)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വലിയ സ്നേഹം
പാസ്റ്ററും, എഴുത്തുകാരനും, വേദശാസ്ത്രജ്ഞനുമായിരുന്നു എഫ്. ബി. മെയൽ. അദ്ദേഹത്തെ കേൾക്കുവാനും, വായിക്കുവാനും ആർത്തിയോടെ അനേക രാജ്യങ്ങളിലെ ജനങ്ങൾ കാത്തിരുന്നു.
ഒരിക്കൽ ഏറ്റവും പ്രിയ സ്നേഹിതനോട് താൻ പറഞ്ഞു, ‘ഇംഗ്ളണ്ടിലെ എല്ലാ വീടുകളും എന്നെ സ്നേഹിക്കും, ഒരു വീടൊഴികെ. അത് തന്റെ സ്വന്ത ഭവനമത്രെ.
സ്നേഹം ലഭിക്കാത്ത തന്റെ സ്വഭവനം ആ വലിയ ദൈവദാസന് എന്നും ഹൃദയവേദന ആയിരുന്നു. ആ ഹൃദയ നുറുക്കത്തിനിടയിലും, മറ്റ് അനേകർക്ക് ഒരാശ്വാസമായി മാറുവാൻ താൻ ത്യാഗപരമായി സമർപ്പണം ചെയ്തു. പ്രത്യേകിച്ച് തന്റെ പത്നിയുടെ രോഗാതുരമായ അന്ത്യ നാളുകളിൽ. അവരുടെ കരം ഗ്രഹിച്ച് ആ വലിയ മനുഷ്യൻ, സ്നേഹം മുഴുവൻ പകർന്നു നൽകി.
സ്നേഹ ശൂന്യതയുടെ മുറിവുകൾ പലരെയും പല പ്രതികരണങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. എല്ലാ ശൂന്യതകളും ഉണ്ടെങ്കിലും, നിങ്ങൾ ലോകത്തിന്റെ സ്നേഹിതനാകരുത്. (യാക്കോബ് : 4:4,5) കർത്താവിനെ രുചിച്ചറിയുകയും, സ്നേഹിക്കുകയും ചെയുക. അവൻ അധികം കൃപ തരുന്നവനാണ്. അത് സ്വയമായി പ്രാപ്യമാക്കുക അസാധ്യമാണ്.
കർത്താവായ യേശുവിന്റെ സ്നേഹവും കരുതലും കൃപയും നിങ്ങളിൽ നിറഞ്ഞു അറിയുമ്പോൾ, അത് മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയും.
നിങ്ങൾ കർത്താവിന്റെ സ്നേഹത്തിൽ നിന്നും അന്യനല്ല.