‘സഫലമീ യാത്ര…’ – (40)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
സ്ഥാനാപതികൾ
വർഷങ്ങൾ നീണ്ട് നിന്ന വിയറ്റ് യുദ്ധത്തിൽ കീർത്തി കേട്ട ഒരു വ്യോമയാന യുദ്ധ വീരനായിരുന്നു പീറ്റ് പീറ്റേഴ്‌സൺ. ബോംബ് ആക്രമണങ്ങൾക്കിടയിൽ ഒരിക്കൽ തന്റെ വിമാനം വിയറ്റ്നാം പടയാളികൾ, അമേരിക്കൻ വ്യോമസേനാങ്ങമായിരുന്ന തന്റെ വിമാനം വേദി വച്ച് വീഴ്ത്തി. അദ്ദേഹം കുറേക്കാലം വിയറ്റ്നാമിൽ യുദ്ധത്തടവുകാരനായിരുന്നതിന് ശേഷം അമേരിക്കയിൽ മടങ്ങി എത്തി.
ചില വർഷങ്ങൾ കഴിഞ്ഞു പീറ്റ് പീറ്റേഴ്‌സൺ അമേരിക്കൻ സ്ഥാനാപതിയായി വിയറ്റ്നാമിൽ നിയമിതനായി. “അനുരജ്ഞനത്തിന്റെ സഞ്ചരിക്കുന്ന പരസ്യം” എന്നാണ് തന്റെ പ്രവർത്തന സമയം മാധ്യമങ്ങൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. കോപത്തിലും, പ്രതികാരത്തിലും ജീവിക്കുവാനല്ല ദൈവം തന്നെ മരണത്തിൽ നിന്നും വിടുവിച്ചതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ദൈവം തന്നെ ഒരു നിരപ്പിന്റെ വേലയ്ക്കായി തന്നെയാണ് വിളിച്ചത് എന്ന് താൻ ഉറപ്പായി കരുതിയിരുന്നു. വിയറ്റ്‌നാം ജനതയുടെ തലമുറകളെ ദാരിദ്ര്യത്തിൽ നിന്നും കരേറ്റി, എല്ലാ മേഖലയിലും ഉയർച്ചയിലേക്ക് കൈ പിടിച്ചു ഉയർത്തുവാനുള്ള ഒട്ടേറെ പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. അവയെല്ലാം വളരെ ഫലകരമായി മാറി.
ഏത് രാജ്യത്തിൻറെയും സ്ഥാനാപതിയായി മറ്റ് രാജ്യങ്ങളിൽ ആയിരിക്കുന്നത് അഭിമാനകരമാണ്. എന്നാൽ അതിലും എത്രയോ മുകളിലാണ് യേശുവിനെ പ്രതിനിധാനം ചെയ്ത് ഈ ഭൂമിയിലായിരിക്കുന്നത്. എത്രയോ ഉന്നതമായ അനുരജ്ഞനത്തിന്റെയും, നിരപ്പിന്റെയും ശുശ്രുഷയാണ് തൻറെ ശിഷ്യന്മാരെ ഭരമേല്പിച്ചിരിക്കുന്നത്. (2 കോരി : 5:16-21)
സ്വർഗ്ഗം നമ്മെ ഈ മണ്ണിൽ തന്നെ പ്രതിനിധാനം ചെയുവാൻ ആക്കിയിരിക്കുന്നു. ആ നിരപ്പിന്റെ ശുശ്രുഷ വിശ്വസ്തമായി ചെയ്തു തീർക്കുക.
സദ്‌വാർത്ത വിളിച്ചു പറഞ്ഞില്ലെങ്കിൽ അത് സദ്‌വാർത്തയേയല്ല.