‘സഫലമീ യാത്ര…’ – (45)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ഇഷ്ടത്തിന്റെ പരിജ്ഞാനം
ധർമ്മ ശാസ്ത്രത്തിൽ നിപുണനായ ഒരു വ്യക്തിയുടെ ജീവിതത്തെ പറ്റി വായിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിക്കുകയും, പ്രധാനപ്പെട്ട അനേക കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പല നിയമപ്രശ്നങ്ങൾക്കും, ധാർമ്മിക പ്രതിസന്ധികളിലും ഉന്നത സ്ഥാപനങ്ങൾ ഉപദേശങ്ങൾക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ജ്ഞാനം പ്രയോജകീഭവിച്ചിട്ടുണ്ട്.
പക്ഷെ സ്വകാര്യ ജീവിതത്തിൽ പ്രത്യേകിച്ചും ധാർമികതയിൽ അദ്ദേഹം വിജയി ആയിരുന്നില്ല. ഭാര്യയെ വഞ്ചിച്ചു. കുടുംബം തകർന്നു. പരസ്യമായ തെറ്റായ നിലപാടുകൾ കൊണ്ട് താൻ ജോലി ചെയ്തിരുന്ന സർവ്വകലാശാലയെ താൻ ബുദ്ധിമുട്ടിലാക്കിയിരുന്നു.
നിയമ ജ്ഞാനം തനിക്കുണ്ട്. തെറ്റും ശരിയും തമ്മിലുള്ള ദൂരം തനിക്കറിയാം. പക്ഷെ, ജീവിതം അറിവുകളുടെ പ്രതിഫലനം ആയിരുന്നില്ല. എല്ലാ ‘നോട്ടെഷൻസ്’ ഉം കൈവശമുണ്ടെങ്കിലും സംഗീതം അറിയാത്ത വാദ്യവായനക്കാരനെപോലെ ആയിരുന്നു അദ്ദേഹം. എല്ലാ സംവിധാനങ്ങളും കൈവശമുണ്ടെങ്കിലും നിർമ്മാണം നടത്തുവാൻ അറിയാത്ത നിർമ്മാതാവിനെ പോലെയായിരുന്നു അദ്ദേഹം.
സൃഷ്ട്ടാവായ ദൈവത്തെ അറിയാത്ത, യേശുക്രിസ്തുവിന് തങ്ങളുടെ ജീവിതത്തെ പറ്റി എന്ത് പദ്ധതിയാണ് ഉള്ളത് എന്നറിവിലാത്ത അനേക ആളുകളുണ്ട്. “കർത്താവിന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനം കൊണ്ട് നിറഞ്ഞു വരേണം”, എന്നായിരുന്നു പൗലോസിന്റെ പ്രാർത്ഥന. (കൊലോസ്യർ : 1:10)
സൃഷ്ട്ടാവിനെ അറിയാത്തവന്, സൃഷ്ട്ടാവിന്റെ ഇഷ്ടവും അറിയുവാൻ സാധ്യമല്ല.