‘സഫലമീ യാത്ര…’ – (47)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
മറക്കപെടുന്നവർ
അമേരിക്കൻ പ്രസിഡന്റുമാരുടെ കല്ലിൽ വിരചിച്ച പ്രതിമകൾ നിൽക്കുന്ന ഇടമാണ് മൌണ്ട് റഷ്മോർ എന്നറിയപ്പെടുന്നമലനിരകൾ. മലഞ്ചരുവിലെ ഒരു ഭാഗത്തെ പാറക്കൂട്ടങ്ങളുടെ ഇടയിലാണ് അതിശയിപ്പിക്കുന്ന അതികായകമായ ഈകൊത്തുപണികൾ.
ഡോയൻ റോബിൻസൺ എന്ന ചരിത്ര പണ്ഡിതന്റെ താലന്തുകളും ആശയങ്ങളുമായിരുന്നു ഈ മികവുറ്റ കരിങ്കൽശില്പങ്ങൾക്ക് പിന്നിൽ. ഈ ശില്പങ്ങൾ ആയിരങ്ങളെ ഇന്നും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു.എന്നാൽ റോബിൻസൺ ആരുമറിയാതെ വിസ്മൃതിയിലേക്ക് തഴയപ്പെട്ടു. പലർക്കും, ആ കാഴ്ചകൾ ആകർഷിക്കപ്പെടുന്നമിക്കവാറും എല്ലാവർക്കും ആ നാമം അപരിചിതമത്രെ.
ദൈവാരാജ്യത്തോടും, ദൈവസഭയോടും ഉള്ള ബന്ധത്തിലും വിസ്മൃതിയിൽ അർഹരായവർ പലരും മറയപ്പെടാറുണ്ട്.അംഗീകരിക്കപ്പെടുവാൻ തികഞ്ഞ യോഗ്യതകൾ ഉണ്ടായിട്ടും ആരും അറിയപ്പെടാത്തവരായി തമസ്കരിക്കപ്പെടുന്നപലരുമുണ്ട്. ഒരു നല്ല വാക്ക് പോലും ലഭിക്കാതെ തള്ളപ്പെടുന്ന അനുഭവങ്ങൾ പലപ്പോഴുമുണ്ടാകും.
പക്ഷെ ഈ തമസ്കരണങ്ങളുടെ ഇടയിലും, ധൈര്യവും ശുഭതയും നൽകുന്ന വലിയ വസ്തുതയുണ്ട്. “ദൈവം നിങ്ങളുടെപ്രവർത്തിയും വിശുദ്ധന്മാരെ ശുശ്രുഷിക്കുന്നതിനാലും ശുശ്രുഷിച്ചതിനാലും തന്റെ നാമത്തോട് കാണിച്ച സ്നേഹവുംമറന്ന് കളയുവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എബ്രാ : 6:10
അതെ, ഒരുനാളും മറക്കാത്ത, ഒന്നും മറക്കാത്ത നീതിമാനായ കർത്താവ്. ഒരിക്കലും ഒന്നും മറക്കാത്ത ഒരു സ്വർഗ്ഗസ്ഥനായപിതാവ്. ജനക്കൂട്ടത്തിന്റെ കയ്യടികളെക്കാൾ മഹിമ സ്വർഗ്ഗീയ അംഗീകാരത്തിലും. നിത്യത മുഴുവൻ തേജസ്സിന്റെനിത്യഘനം അണിഞ്ഞവരായി വാഴുക. വാടുന്ന കിരീടങ്ങളല്ല, തേജസ്സേറിയ വാടാ കിരീടങ്ങൾ. അവയുടെ മഹത്വം ഈകാലത്തിലെ മറവികളെ നിസ്സാരമായി തള്ളുവാൻ നമ്മെ പ്രാപ്തരാക്കുന്നു.
ആയിരമായിരം മനുഷ്യ പ്രശംസകളേക്കാൾ, കർത്താവിന്റെ വന്ദിത പാദ സേവ ചെയുന്നതാണ് നിത്യതയുടെ നിഴലിൽജീവിക്കുന്നവരുടെ അഭിമാനം.