‘സഫലമീ യാത്ര…’ – (51)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ലാക്കിലേക്ക്
2004 ഒളിംപിക്സിൽ ലോകം അമ്പരന്ന കൃത്യതയോടെ റൈഫിൾ ഷൂട്ടിങ്ങിൽ സുവർണ്ണ മെഡൽ ജേതാവായ വ്യക്തിയാണ് മാറ്റ് എമ്മോൻസ്.അടുത്ത്, ഏതൻസിൽ നടന്ന ഒളിംപിക്സിൽ സുവർണ്ണ മെഡൽ നേട്ടത്തിനായി അദ്ദേഹം ഷൂട്ടിംഗ് വേദിയിലെത്തി. വളരെ വ്യക്തമായ മുന്നേറ്റങ്ങൾതനിക്കുണ്ടായി. അവസാന റൗണ്ടിൽ കൃത്യമായ ലക്ഷ്യത്തിനും മെഡലിനുമായി ശ്രദ്ധാപൂർവം ശ്രമിച്ചു. പക്ഷെ സങ്കടകരമായത് ഭവിച്ചു.ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും, ലക്ഷ്യത്തിൽ എത്തിയെങ്കിലും തെറ്റായ ലക്ഷ്യത്തിലേക്കാണ് നിറയൊഴിച്ചത്. അനന്തരഫലം ഒന്നാംസ്ഥാനത്തിന് പകരം എട്ടാം സ്ഥാനമാണ് ലഭിച്ചത്.
ഫിലിപ്യ ലേഖനത്തിൽ ലക്ഷ്യത്തിലെത്തുന്നതിനെ കുറിച്ച് വ്യക്തമായി അപ്പോസ്തോലൻ എഴുതുന്നു. ഒന്ന് ഞാൻ ചെയുന്നു, പിമ്പിലുള്ളത് മറന്നുംമുന്പിലുള്ളതിനെ ആഞ്ഞും കൊണ്ട് ക്രിസ്തുവേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു (ഫിലിപ്യർ : 3:14)
ഓട്ടകളത്തിൽ ഓടുന്ന ഒരു വ്യക്തിയുടെ മാതൃകയാണ് പൗലോസ് രേഖപ്പെടുത്തുന്നത്. “ലാക്ക്” എന്നതിന് പൗലോസ് ഉപയോഗിക്കുന്ന അതെ വാക്ക്തന്നെയാണ് ഷൂട്ടിംഗ് വേദികളിൽ ലക്ഷ്യപ്രാപ്തിക്കായി ഉപയോഗിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള പൂർണ്ണ ശ്രദ്ധയാണ് ഇവിടെയെല്ലാംപ്രസക്തമാകുന്നത്. ദൈവമക്കളുടെ ജീവിത ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനം, യേശുവിനോട് അനുരൂപരാകുക എന്നതത്രേ.
ലാക്കിലേക്ക് ഓടുന്നതിന് തടസമായതെല്ലാം നീക്കി, ശ്രദ്ധയോടെ വിരുത് പ്രാപിക്കുക. ദൈവീക ആശ തിരിച്ചറിയുന്നതാണ് ഏറ്റവും വിലയേറിയജീവിത രഹസ്യം.