‘സഫലമീ യാത്ര…’ – (67)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ദൈവത്തിൽ പ്രത്യാശ
“കുവായ് താഴ്വരകളിലൂടെ” എന്ന ശ്രദ്ധേയമായ ആത്മകഥ ഗ്രന്ഥമുണ്ട്. ഏണെസ്റ് ഗോർഡൻ എന്ന ഒരു സ്കോട്ലൻഡ് പട്ടാള ഓഫീസറുടെ ജീവിത അനുഭവമാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ആളായിരുന്നു അദ്ദേഹം. അദ്ദേഹം നാസി തടവുകാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. ആറടി രണ്ടിഞ്ചുകാരനായ ഈ അതികായൻ തടവറയിലെ കഠിന ജോലികളും, മാലിന്യം നിറഞ്ഞ സാഹചര്യങ്ങളും നിമിത്തം കഠിന രോഗിയായി. ഒട്ടനവധി രോഗങ്ങൾ അദ്ദേഹത്തെ കീഴ്പെടുത്തി. അൾസർ ഉൾപ്പടെ രോഗങ്ങളും, ഭക്ഷണത്തിന്റെ കുറവും നിമിത്തം ശരീര ഭാരം കുറഞ്ഞു തീരെ ദുര്ബലനായി.
ആശുപത്രിയിൽ അല്പദിവസത്തെ ചികിത്സയ്ക്ക് ശേഷം മലിനതകൾ നിറഞ്ഞ തടവുമുറികളിലേക്ക് അയാളെ നാസി പട്ടാള ചുമതലക്കാർ മാറ്റി. തണുപ്പും, മാലിന്യവും, നിറഞ്ഞു നിന്ന മുറിയിൽ മരണത്തിനായി അയാൾ കാത്ത് കിടന്നു. എന്നാൽ അദ്ഭുതമെന്നോണം ഒരു തടവ്കാരൻ മുറിയിൽ എത്തി മുറിവുകൾ കഴുകി വൃത്തിയാകുകയും, അയാളുടെ ഭക്ഷണം പങ്ക് വയ്ക്കുകയും ചെയ്തു. പതിയെ ഏർനെസ്റ് ഗോർഡൻ ആരോഗ്യം വീണ്ടെടുത്തു.
അതിലും വലിയ ഒരു അത്ഭുതം ദിവസങ്ങളിൽ നടന്നു. കടുത്ത നിരീശ്വരവാസിയായിരുന്ന ഏർനെസ്റ് യേശുവിനെ കർത്താവായും രക്ഷിതാവുമായി സ്വീകരിച്ചു. ശുശ്രുഷിക്കുവാൻ കടന്നു വന്ന വ്യക്തി ശുശ്രുഷ മാത്രമല്ല, യേശുവിനെയും നൽകി. തികഞ്ഞ വിശ്വാസിയായ ഈ മനുഷ്യൻ എന്നും ഏർനെസ്റ്റിനോട് പറയുമായിരുന്നു – ഏതു പ്രതിസന്ധിയിലും, ഇരുട്ടിലും, ഒരു പ്രത്യാശയും വെളിച്ചവുമുണ്ട് – യേശുക്രിസ്തു. ഏർനെസ്റ് വിടുവിക്കപ്പെട്ടു. യേശുവിന്റെ സാക്ഷിയായി; പ്രസിദ്ധ പ്രസംഗകനായി; എഴുത്തുകാരനായി.
“എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞെരുങ്ങുന്നത് എന്ത് ? ദൈവത്തിൽ പ്രത്യാശ വയ്ക്കുക … ” സങ്കീർത്തനം : 42:5,11.