‘സഫലമീ യാത്ര …’ – (80)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
രാത്രിയിലെ സംഗീതം
മൂഡീ എന്ന പുകൾ പെറ്റ സുവിശേഷ പ്രസംഗകന്റെ ഇംഗ്ളീഷിലെ ശക്തിയായിരുന്നു സാങ്കി എന്ന ഗായകൻ. ഐയ്‌റ ഡി. സാങ്കി. ഒരിക്കൽ അവർ ഒരു കപ്പൽ യാത്രയിലായിരുന്നു. സഹയാത്രികരിൽ ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം രചിച്ച പാട്ടുകളിൽ ഒരെണ്ണം പാടുന്നതിന് അവർ ആവശ്യപ്പെട്ടു. എന്നാൽ മറ്റൊരു ഗാനരചയിതാവിന്റെ ഗാനങ്ങളിൽ ഒന്നാണ് അദ്ദേഹം പാടിയത്.
വില്യം സ്രാമ്പരി എന്ന രചയിതാവിന്റെ പഴയ ഗാനങ്ങളിൽ ഒന്ന്, ‘നല്ലിടയനാം രക്ഷക, നടത്തുക ഞങ്ങളെ’, എന്ന ഗാനം. എല്ലാവരും തന്റെ കൂടെ പാടുവാൻ താൻ ആവശ്യപ്പെട്ടു. പാട്ടിന്റെ ചരണത്തിന്റെ ഒരെണ്ണത്തിന്റെ അർത്ഥം ഈ വിധത്തിലാണ്. ഞങ്ങൾ നിന്റെ വകയത്രേ. ഞങ്ങളുടെ സ്നേഹിതൻ ആയിരിക്കുകയും ഞങ്ങളുടെ വഴിയിൽ ഞങ്ങളെ സൂക്ഷിക്കുകയും ചെയ്യണമേ”
പാട്ട് അവസാനിച്ചപ്പോൾ അല്പം അകലെ മാറി നിന്ന ഒരാൾ മുന്നോട്ട് വന്ന് പരിചയപെട്ടു. അയാൾ പഴയകാല സൈനികനായിരുന്നു. സങ്കിയും അന്ന് സൈനികസേവനത്തിലുണ്ടായിരുന്നു. ഇരുവരും ശത്രുരാജ്യങ്ങളുടെ സേനകളിലായിരുന്നു. കാവൽ സൈന്യത്തിൽ പെട്ട സങ്കിയെ നശിപ്പിക്കുവാനായി അയാൾ കാഞ്ചി വലിച്ചു. പെട്ടെന്നാണ് നീല യൂണിഫോം ധരിച്ചിരുന്ന സാങ്കിൽ മുൻപ് പാടിയ വരികൾ പാടുന്നത് അയാൾ കേട്ടു. “അയാൾ പറഞ്ഞു, അന്ന് നിങ്ങൾ നീല യൂണിഫോമായിരുന്നു ധരിച്ചിരുന്നത്. കാഞ്ചി വലിക്കുവാൻ കഴിയുന്നതിന് മുൻപേ നിങ്ങൾ പാടുവാൻ ആരംഭിച്ചു.” ആ സംഭവം കേട്ട് സാങ്കി അത്ഭുത സ്തബ്തനായി.
ആ മനുഷ്യൻ വിവരണം തുടർന്നു. “നിങ്ങൾ ഇന്ന് പാടിയ പാട്ട് തന്നെയായിരുന്നു അത്; എന്റെ അമ്മ അത് കൂടെ കൂടെ പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു കാവൽ പടയാളിയിൽ നിന്ന് ഞാൻ അതൊരിക്കലും പ്രതീക്ഷിച്ചില്ല. നിങ്ങൾ ഒരു വിശ്വാസിയാണെന്ന് മനസ്സിലായി. നിങ്ങൾക്ക് നേരെ നിറയൊഴിക്കുവാൻ കഴിഞ്ഞില്ല.
കഷ്ടകാലത്ത് പൊതിഞ്ഞ ദൈവീക കരങ്ങളുടെ സാക്ഷ്യം പറയുവാൻ സാങ്കിയെപ്പോലെ ധാരാളം പേരുണ്ട്. സുരക്ഷാതത്വം ആപത്തുകൾ ഇല്ലാത്ത അവസ്ഥയല്ല; പിന്നെയോ, ദൈവസാന്നിധ്യം നമ്മോട് കൂടെയുള്ള അവസ്ഥയാണ്.