ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു
അബുദാബി : ലോകം ഏക മതത്തിന്റെ അധീനതയിൽ ആകുക എന്ന ലക്‌ഷ്യം മുൻ നിർത്തി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ പോപ്പ് ഫ്രാൻസിസും സുന്നി ഇസ്ലാം സമൂഹത്തിന്റെ ഏറ്റവും പ്രധാന ഇമാമുമായ ഷെയ്ഖ് അഹ്മദ് അൽ തയ്ബയും ധാരണ പത്രത്തിൽ ഒപ്പ് വച്ചു. ഫെബ്രുവരി 11 ന് അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ലോക സാമൂഹിക, രാഷ്ട്രീയ, മേഖലകളിൽ വിപ്ലവം ഉണ്ടാക്കാവുന്ന ഉടമ്പടിയിൽ ഇരുവരും കൈ കോർത്തത്. ഈ കൂടിക്കാഴ്ച കത്തോലിക്കാ – ഇസ്ലാം സമൂഹങ്ങളുടെ ധാരണയ്ക്കപ്പുറത്ത് ക്രിസ്ത്യൻ, യഹൂദ തുടങ്ങി ലോക മതങ്ങളുടെ അനേക പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടത്തപ്പെട്ടത്.
‘സഹോദരത്വത്തിന്റെ ഉടമ്പടി’ (Declaration of fraternity) എന്ന പേരിൽ നിലവിൽ വന്ന ധാരണയിലൂടെ രാജ്യങ്ങൾ, മതങ്ങൾ, വർഗ്ഗങ്ങൾ എന്നിവരുടെ ഇടയിൽ സമാധാനം ഉണ്ടാക്കുകയാണ് ലക്‌ഷ്യം. വത്തിക്കാൻ എംബസ്സിയുടെ ഔദ്യോദിക പ്രസ്താവന പ്രകാരം ദീർഘ നാളുകളായുള്ള കഠിന പരിശ്രമത്തിനൊടുവിലാണ് വ്യത്യസ്ത മതത്തിലുള്ളവർക്ക് ആശ്ലേഷിക്കുവാനും, അംഗീകരിക്കുവാനും എന്തിന് തമ്മിൽ പ്രാർത്ഥിക്കുവാനും കൂടിയാണ് ഈ ഉടമ്പടി സംജാതമായത്. ‘ദൈവത്തിന്റെ ഹിതപ്രകാരം’ ആണ് ഈ ഉടമ്പടിയിലേക്ക് കരം നീട്ടുന്നത് എന്നും ലോകമെമ്പാടും നടമാടുന്ന യുദ്ധങ്ങൾ നിർത്തലാക്കുകയായിരിക്കും ഇതിന്റെ ഫലമെന്നും പോപ്പ് തദ്ദവസരത്തിൽ അറിയിച്ചു. നൂറ് കണക്കിന് ലോകമതങ്ങൾ നിലവിലുള്ള സാമൂഹിക പശ്ചാതലത്തിൽ ആകാംക്ഷയോടെയാണ് ഭരണകൂടങ്ങൾ ഈ ഉടമ്പടിയെ നോക്കി കാണുന്നത്.
എന്നാൽ ഇതൊക്കെയും കാണുമ്പോൾ ദൈവജനത്തിന്റെ പ്രത്യാശ വർദ്ധിക്കുകയാണ്. നാഥന്റെ വരവ് വാതില്ക്കലായി എന്നതിന് മുന്നോടിയായി ഒരു തിരുവചന പ്രവചനം കൂടി നിവർത്തിയാകുവാൻ പോകുന്നു എന്ന് മാത്രം. വെളിപ്പാട് പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ, ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും, വംശങ്ങളും, പുരുഷാരങ്ങളും, ജാതികളും, ഭാഷകളും ഒരു നാഴിക നേരത്തേക്ക് തങ്ങളുടെ രാജത്വം ഒരേ അഭിപ്രായമുള്ളവർ തങ്ങളുടെ ശക്തിയും അധികാരവും ഏല്പിച്ചു കൊടുക്കുവാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.
ആകയാൽ മണവാളനെ എതിരേൽക്കുവാൻ വിശുദ്ധ മണവാട്ടിയായി നമുക്ക് ഒരുങ്ങാം, മാറാനാഥാ …