‘സഫലമീ യാത്ര …’ – (96)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
തോൽവി അവസാന വാക്കല്ല
തോൽവികൾ വിജയങ്ങളാക്കി മാറ്റുന്ന ഒരു കർത്താവുണ്ട്. സ്റ്റുവർട്ട് ഹോൾട്ടൻ എന്ന സ്കോട്ടിഷ് പ്രസംഗകൻ, എഴുതിയ ഒരു സംഭവമുണ്ട്. സ്കോട്ട്ലണ്ടിലെ വലിയ കൊട്ടാര സാദൃശ്യമായ ബംഗ്ലാവിനോട് ബന്ധിപ്പിച്ചാണ് ഈ സംഭവം. ആ വീട്ടിലെ ഏറ്റവും പ്രധാന സന്ദർശക മുറിയിൽ വിലപിടിപ്പുള്ള വളരെ പ്രസിദ്ധമായ ഒരു പെയിന്റിംഗ് അലങ്കരിച്ചിരുന്നു. നാളുകളായി അനേകരെ ആകർഷിച്ചിരുന്ന ഒരു ചിത്രം.
പക്ഷെ, തുളുമ്പിയ ഒരു പാത്രത്തിലെ പാനീയം ആ ചിത്രത്തിൽ മായാത്ത കുറെ കറകൾ ചാർത്തി. എല്ലാ ഭംഗിയും കറ നിമിത്തം ഭംഗികുറവുണ്ടാക്കി.
ഒരു നാൾ ലോഡ് ലാൻസിയർ എന്ന പ്രസിദ്ധനായ കലാകാരൻ ആ വീട്ടിൽ അതിഥിയായി എത്തി. ഒരു ദിവസം ആ വീട്ടിൽ ആരും ഇല്ലാതിരിക്കവേ, ആ ചിത്രത്തിന്മേൽ തന്റെ മികവ് പ്രകടിപ്പിച്ചു. ഒരു ചെറിയ കരിക്കട്ട ഉപയോഗിച്ച് ചില പുതിയ വരകൾ അദ്ദേഹം കോറിയിട്ട്. മികവുറ്റ, സമർത്ഥമായ ആ കരങ്ങൾ നിമിഷങ്ങൾ കൊണ്ട് കറപുരണ്ടയിടം മനോഹരമായ ഒരു അരുവി ഒഴുകുന്ന ഇടമാക്കി. നിബിഡ വൃക്ഷങ്ങളും, പക്ഷികളുടെ ചിറകുകൾ വിരിക്കുന്ന മനോഹര ദൃശ്യമാക്കി മാറ്റി. മികച്ച ഒരു കലാസൃഷ്ടി സമൃദ്ധമായ കരങ്ങൾ ഒരുക്കി.
സങ്കീർത്തനങ്ങൾ 51 ൽ ദാവീദിന്റെ വിരൂപ മുഖമാണ് കാണുന്നത്. പക്ഷെ, പരാജയം കൊണ്ട് ജീവിതം തീർക്കുവാൻ ദാവീദ് അനുവദിച്ചില്ല. പണിയുവാൻ, പരാജയത്തെ മഹത്വത്തിലേക്ക് നയിക്കുവാൻ കഴിയുന്ന ദൈവത്തിങ്കലേക്ക് മനസ്സുയർത്തി. തകർന്നും നുറുങ്ങിയുമുള്ള ഹൃദയത്തെ ദൈവം നിരസ്സിക്കുകയില്ല. “ഒരു നിർമ്മല ഹൃദയം സൃഷ്ട്ടികേണമേ”, (52:10). ചതഞ്ഞ ഓട ഒടിക്കാത്ത ദൈവം, കരുണയുടെ കരങ്ങളാൽ പുനഃസൃഷ്ട്ടി നടത്തി.