കോവിട് മഹാമാരി സ്വദേശത്തേക്കുള്ള യഹൂദന്റെ മടങ്ങി വരവ് വേഗത്തിലാക്കുമെന്ന് പഠനം
ടെൽ അവീവ് : COVID-19 മഹാമാരിയുടെ ശമനത്തോടെ ലോകമെമ്പാടുള്ള യഹൂദന്റെ വാഗ്ദത്ത നാട്ടിലേക്കുള്ള മടങ്ങി വരവിന്റെ എണ്ണം കൂടുമെന്ന് പഠനം. 2020 ഏപ്രിലിൽ ഇതിനോടകം ഏകദേശം 60,000 യഹൂദന്മാരാണ് സ്വദേശത്തേക്ക് മടങ്ങുവാനായി ഇസ്രായേൽ ആഗിരണ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ആക്രമണത്തിന് മുൻപ് തന്നെ ഏകദേശം 40,000 പേർ സ്വദേശത്തേക്ക് മടങ്ങുവാൻ നടപടിക്രമങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ആയിരത്തോളം യിസ്രായേൽ കുടുംബങ്ങളാണ് ഫ്രാൻസിൽ നിന്നും സ്വദേശത്തേക്ക് മടങ്ങുവാൻ ആഗ്രഹിക്കുന്നത്. അടുത്ത വർഷമാകുമ്പോഴേക്കും ഏകദേശം 1,00,000 പേർ മടങ്ങി എത്തുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തങ്ങളുടെ പൗരന്മാരെ മടക്കി കൊണ്ടുവരുവാൻ ഇസ്രായേൽ സർക്കാർ എല്ലാ ക്രമീകരണങ്ങൾ ചെയ്യുമ്പോഴും സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മെച്ചപ്പെട്ട ചികിത്സയാണ് ജനത്തെ ആകർഷിക്കുന്നതെങ്കിലും, തങ്ങളുടെ പിതാക്കന്മാരോടുള്ള വാഗ്ദത്ത നിവൃത്തിയുടെ കാലമായെന്ന് അനേകർ വിശ്വസിക്കുന്നു.
“അവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും”, യെശയ്യാവ് : 11:12
ഇസ്രയേലിന്റെ ദേശീയ വിമാന കമ്പനിയായ EL AL നെ കൂടാതെ ഡെൽറ്റ, വിസ്സ് എയർ, ബ്രിട്ടീഷ് എയർവെയ്‌സ്, തുടങ്ങി അനേക അന്താരാഷ്ട്ര വിമാന സർവീസുകൾ മെയ് ആദ്യ വാരം പുനഃരാരംഭിക്കുവാനായി ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു.