‘സഫലമീ യാത്ര …‘ – (120)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ലാവണ്യ വാക്കുകൾ
സാഹിത്യത്തിലെ ഉന്നത പുരസ്കാരങ്ങളിൽ ഒന്നാണ് ലോക പ്രസിദ്ധമായ പുലിസ്റ്റർ ബഹുമതി. അത് നേടിയ തിളക്കമാർന്ന വ്യക്തിത്വമായിരുന്നു കാത്‌ലീൻ പാർക്കർ. പ്രാഥമിക വിദ്യാഭ്യാസ കാലങ്ങളിൽ ഭാഷയിലും ഗ്രാമറിലുമെല്ലാം അവർ ക്ലാസ്സിൽ ഏറെ പിന്നിലായിരുന്നു.
ഒരിക്കൽ ഒരു പുതിയ സ്കൂളിൽ അവൾവിദ്യാർത്ഥിയായി എത്തി. അവളുടെ അദ്ധ്യാപിക വ്യാകരണ ക്‌ളാസിൽ ഒരു വായന അപഗ്രഥിക്കുവാൻ ആവശ്യപ്പെട്ടു. ഉത്തരം പഠിക്കാത്ത കാത്‌ലീൻ ഉത്തരം പറയുവാൻ കഴിയാതെ കുഴങ്ങി. മറ്റുള്ള സഹപാഠികൾ അവളെ പരിഹസിച്ച് ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി.
വേദത്തിൽ ആ നല്ല അദ്ധ്യാപിക അവളുടെ പ്രതിരോധത്തിന് തുനിഞ്ഞു. അദ്ധ്യാപിക പറഞ്ഞു : ഈ ആഴ്ച ഏത് ദിവസവും ആരെക്കാളും ഭംഗിയായി കാത്‌ലീൻ ഇത് ചെയ്യും” ഈ പ്രഖ്യാപനം അവളെ ആകമാനം മാറ്റി മറിച്ചു. കാത്‌ലീൻ പറയുന്നു : ആദ്യ മാസം മുതൽ ഏറ്റവും നന്നായി ഭാഷ എഴുതുവാൻ അവൾ പരിശീലിച്ചു തുടങ്ങി. ഒടുവിൽ അവൾ കൊടുമുടികളുടെ മീതെ പറന്നുയർന്നു.
ഒറ്റപ്പെടുത്തുന്ന, പരിഹസിക്കപെടുന്ന ഒരാൾക്ക് വേണ്ടി എന്റെ ശബ്ദം ഉയർത്തും, അത് ഞാൻ പറയും എന്ന് തീരുമാനിച്ച് ഒരാൾ അത് പ്രസംഗത്തിൽ വരുത്തിയാൽ, അതുണ്ടാക്കുന്ന സ്വാധീന ശക്തി അപ്രമേയമാണ്. മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വാക്കുകൾ പറഞ്ഞു ആഹ്ലാദിക്കുന്ന ക്രിസ്തു ശിഷ്യരുടെ എണ്ണം വർദ്ധിക്കുകയാണ്. അങ്ങനെ പറയുവാൻ പ്രാപ്തിയുണ്ട് എന്ന അഹന്ത സ്വകാര്യ സമ്പത്തും മിടുക്കുമായി കരുതുന്നവരുമുണ്ട്.
“എല്ലാവരും അവനെ പുകഴ്ത്തി; അവന്റെ വായിൽ നിന്ന് വന്ന ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചര്യപ്പെട്ടു”, ലൂക്കോസ് : 4:22. ഇത് യേശുവിനെ കുറിച്ചുള്ള വാക്കുകളാണ്. ഏറ്റവും കഠിന കഷ്ടാനുഭവങ്ങളിലും ഇതായിരുന്നു യേശു. “ശകാരിച്ചിട്ട്, പകരം ശകാരിക്കാത്ത” അധരം.
കേൾക്കുന്നവർക്ക് കൃപ ലഭിക്കേണ്ടതിന് ആവശ്യം പോലെ ആത്മീക വർദ്ധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽ നിന്ന് പുറപ്പെടരുത്” പൗലോസിന്റെ വാക്കുകൾ.
ഉടയ്ക്കുവാനല്ല പണിയുവാനാകട്ടെ നിങ്ങളുടെ നാവുകൾ.