‘പാ. ടി. ജി. കോശിയുടെ പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടും‘, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ
തിരുവല്ല : ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സ്ഥാപകനും ശാരോൻ ഫെലൊഷിപ്പ് സഭകളുടെ മുൻ പ്രസിഡൻ്റുമായ പാ.ഡോ. ടി. ജി. കോശിയുടെ നിര്യാണം പെന്തെക്കോസ്തു സമൂഹത്തിനു തീരാനഷ്ടമാണെന്ന്
ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു. ഫെബ്രു. 23 ന് കൂടിയ യോഗത്തിൽ രക്ഷാധികാരി പാ. കെ. സി. ജോൺ അനുശോചന സന്ദേശം നല്കി. ചെയർമാൻ ബ്രദർ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.
പാ. ടി. ജി. കോശിയുടെ ദീർഘവീക്ഷണവും ദർശനവും മൂലം ആയിരക്കണക്കിന് സുവിശേഷ പ്രവർത്തകരെ പരിശീലിപ്പിച്ച് വളർത്തിയെടുക്കുവാനും അനേകയിടങ്ങളിൽ സഭകൾ ഉടലെടുക്കുവാനും കാരണമായി. പെന്തെക്കോസ്തു സമൂഹത്തിൽ ക്രമീകൃതവും അച്ചടക്കവും ഉയർന്ന അക്കാദമിക് നിലവാരവുമുള്ള പ്രശസ്തമായ ഒരു സെമിനാരി സ്ഥാപിക്കുന്നതിൽ ഏറെ പ്രയത്നിച്ചു. സഭാ ഐക്യത്തിനും സുവിശേഷ വ്യാപനത്തിനും സഭാ വളർച്ചയ്ക്കു വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും പെന്തെക്കോസ്ത് സമൂഹം പ്രതിസന്ധികളിലൂടെ കടന്നുപ്പോയപ്പോഴൊക്കെ പാ. ടി. ജി. കോശിയുടെ ഉറച്ച നിലപാടുകൾ മക്കാവുന്നതല്ലെന്നും അനുശോചന സന്ദേശത്തിലൂടെ പാ. കെ. സി. ജോൺ പറഞ്ഞു.
ഐ പി സി ഗ്ലോബൽ മീഡിയ അസോസിയേഷൻ ഭാരവാഹികളായ പാ. സാംകുട്ടി ചാക്കോ നിലമ്പൂർ, പാ. റോയി വാകത്താനം, ജോർജ് മത്തായി സി.പി.എ, ഫിന്നി പി മാത്യു, സജി മത്തായി കാതേട്ട്, ഷിബു മുള്ളംകാട്ടിൽ, ഷാജി മാറാനാഥാ എന്നിവർ പങ്കെടുത്തു.