‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (76)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
കോപത്തിൽ നിന്ന് രക്ഷിക്കപ്പെടും. ഇന്ന് ലഭിച്ചിരിക്കുന്ന നീതീകരണം ന്യായാസനത്തിങ്കലുള്ള എല്ലാ ദൈവകോപത്തിൽ നിന്നുമുള്ള ഒഴിവാക്കലിന്റെ ഉറപ്പാണ്. (യോഹ :3:36, റോമർ :8:1). ഈ വാക്യം രക്ഷയുടെ ഭദ്രതയെ ഉറപ്പിക്കുന്നു. ദൈവമക്കൾ മഹാപീഡനത്തിൽ കൂടെ കടന്ന് പോകും എന്ന് പറയുന്നവർ ലജ്ജിക്കട്ടെ. (വെളി :3:10) ഭാവി ദൈവകോപത്തിൽ നിന്നുള്ള രക്ഷയാണ് മഹത്വത്തിന്റെ പ്രത്യാശയുടെ പ്രധാനഘടകം. (റോമ:2:5,8)
നിരപ്പ് എന്ന പദം പുതിയനിയമത്തിൽ 14 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവിൽ കൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് മാറ്റം വന്നിരിക്കുന്നു.
നിരപ്പ് 4 കാര്യങ്ങൾ ഉൾകൊള്ളുന്നു.
1) മനുഷ്യന്റെ ദൈവത്തോടുള്ള ശത്രുത്വം തകർക്കാനായിട്ടും ദൈവത്തിന്റെ സ്നേഹവും വിശുദ്ധിയും ഉണർത്താനായിട്ടും ദൈവത്തിന്റെ പ്രവർത്തനം. യേശുക്രിസ്തുവിന്റെ പ്രവർത്തനത്തിലും ആളത്വത്തിലും കൂടെ ഇതിന് മുൻകൈ എടുക്കുന്നത് ദൈവമാണ്. (വാ. 6:8, 2 കോരി :5:18,19, എഫെ:1:6,7, 1 യോഹ :4:19)
2) അതിന് യുക്തമായ ഒരു ചലനം മനുഷ്യന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം. ദൈവത്തോടുള്ള ശത്രുത്വം വെടിഞ്ഞ് ക്രിസ്തുവിന്റെ സ്നേഹത്തിന് വിധേയപ്പെട്ട്, പാപം ഏറ്റ് പറഞ്ഞ് വിശ്വാസത്തിലും അനുസരണത്തിലും ദൈവത്തിങ്കലേക്ക് തിരിയേണം.
3) മനുഷ്യന്റെ ഭാഗത്ത് വാസനകളിലും ഇടപാടുകളിലും സമൂലമായ പരിവർത്തനം
4) ദൈവഭാഗത്ത് പിതൃതുല്യമായ സ്നേഹവും കരുണയും മനുഷ്യന്റെ മേൽ വർഷിച്ച് കൂട്ടായ്മയിലേക്കുള്ള സ്വീകരണം. (1 യോഹ :1:3,7) ഇതെല്ലാം സാധിക്കുന്നത് ‘അവന്റെ പുത്രന്റെ മരണത്താൽ’ മാത്രം. നീതീകരണം വിശ്വാസിയെക്കുറിച്ചുള്ള സ്വർഗ്ഗീയ കോടതിയുടെ വിധിയും നിരപ്പ് വിശ്വാസിയുടെ ഉള്ളിൽ നടന്ന മാറ്റവുമത്രെ.
ദൈവം നമ്മെ ക്രിസ്തുവിൽ തന്നോട് നിരപ്പിച്ചു. ലോകത്തെ തന്നോട് നിരപ്പിച്ചു. ഈ നിരപ്പിന്റെ ശുശ്രുഷ നമ്മെ ഭരമേല്പിച്ചിരിക്കുന്നു. (2 കോരി:5:18,19) ദൈവത്തോട് നിരന്ന് കൊൾവീൻ എന്ന് അപേക്ഷിക്കുന്ന ദൗത്യം നാം എത്രത്തോളം നിർവഹിക്കുന്നുണ്ട് ? നിരന്ന ശേഷം ….. രക്ഷിക്കപ്പെടും. ഈ വാക്യത്തിലെ ന്യായവാദം എത്ര ഉചിതമായിരിക്കുന്നു. പുത്രന്റെ മരണത്താൽ ദൈവത്തോട് നിരപ്പ് വന്നു.