‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (127)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
1) യിസ്രായേലിനെ ഉപേക്ഷിച്ചത് അംശമായി മാത്രമാണ്, പി[പൂർണ്ണമായല്ല
2) യിസ്രായേലിനെ ഉപേക്ഷിച്ചത് തത്കാലത്തേക്ക് മാത്രമാണ്, സ്ഥിരമായല്ല.
3) യിസ്രായേലിനെ ഉപേക്ഷിച്ചത് ജാതീയ ലോകത്തിന് അനുഗ്രഹമാകേണ്ടതിനാണ്.
ഈ മൂന്ന് അദ്ധ്യായങ്ങളും ഒരുമിച്ച് ചിന്തിക്കുമ്പോൾ താഴെ പറയുന്ന ചില പ്രത്യേക ചിന്തകൾ ലഭിക്കുന്നു.
1) യിസ്രായേലിന് ഇപ്പോൾ നേരിട്ടിരിക്കുന്ന സ്ഥിതി വിശേഷം ദൈവത്തിന്റെ പരമാധികാരത്തിൽ കിഴിൽ സംഭവിച്ചതാണെന്ന് അദ്ധ്യായം 9 ലും യിസ്രായേലിനെ സംബന്ധിച്ചിടത്തോളം അവരുടെ അവിശ്വാസമാണ് അതിന്റെ കാരണമെന്ന് അദ്ധ്യായം 10 ലും ഭാവിയിൽ ഇതിന് മഹത്വമാർന്ന പര്യവസാനം ഉണ്ടാകുമെന്ന് അദ്ധ്യായം 11 ലും തെളിയിച്ചിരിക്കുന്നു.
2) മൂന്ന് അദ്ധ്യായങ്ങളും ആരംഭിക്കുന്നത് ഏതാണ്ട് ഒരുപോലെയാണ് (9:1,2; 10:1; 11:1). അതായത് യിസ്രായേലിനോടുള്ള തന്റെ ഹൃദയബന്ധവും അവർ രക്ഷിക്കപ്പെടുവാനുള്ള തന്റെ ഹൃദയവാഞ്ഛയും രേഖപ്പെടുത്തിക്കൊണ്ടാണ് ഓരോ അദ്ധ്യായവും ആരംഭിക്കുന്നത്.
3) ഈ യുഗപരമായ ഭാഗം അവസാനിപ്പിച്ചിരിക്കുന്നത് പ്രത്യേക നിലയിലും ശക്തിയേറിയ ഭാഷയിലുമാണ്. (11:33-36). ദൈവത്തിന്റെ ന്യായവിധികളുടെയും വഴികളുടെയും അപ്രമേയ സ്വഭാവത്തെക്കുറിച്ച് പറയുകയും ആ ബന്ധത്തിൽ ദൈവത്തിന് മഹത്വം അർപ്പിച്ചു കൊണ്ട് ഈ ഭാഗം അവസാനിപ്പിക്കുകയും ചെയ്യുന്നു.
യിസ്രായേലിന്റെ തിരെഞ്ഞെടുപ്പ് – ഭൂതകാലം 9:1-29
9:1-3 യിസ്രായേലിനെ കുറിച്ചുള്ള പൗലോസിന്റെ ഹൃദയവേദന
ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു (9:1,2). ഇത് ഒരു പ്രതിജ്ഞാരൂപമല്ല. പ്രതിജ്ഞയിൽ പലപ്പോഴും ക്രിസ്തുവിനെയല്ല ദൈവത്തെ സാക്ഷി നിർത്തുന്നത് കാണാം. (റോമാ : 1:9, 2 കോരി :1:23; 11:31, ഫിലി :1:8; 1 തിമോ :2:7; ഗലാ :1:20). എന്നാൽ ‘ക്രിസ്തുവിൽ’ എന്നത് പൗലോസിന് പ്രിയങ്കരമായ ഒരു പ്രയോഗമാണ് (ഗലാ :2:17, 1 കോരി :3:1). ദുഖവും ഹൃദയത്തിൽ ഇടവിടാതെ നോവും. യഹൂദന്മാർ മിശിഹായെ ക്രിസ്തുവിനെ നിരാകരിച്ചത് കൊണ്ട് (1 തിമോ :6:10, 2 തിമോ :1:3) ഈ രണ്ട് വാക്കുകൾ ഒന്നിച്ച് ഇവിടെയും തിമോത്തിയോസിന്റെ ലേഖനങ്ങളിലും മാത്രമേയുള്ളൂ. അത്, തിമോത്തിയോസിന്റെ ലേഖനങ്ങളുടെ പൗലോസ്യ കർതൃത്വത്തിന്റെ ഒരു ചെറിയ തെളിവും കൂടിയാണ്. ഇടവിടാതെ (റോമാ : 9:1, 1:9; 1 തെസ്സ :1:3; 2:13) മനഃസാക്ഷി (1 പത്രോസ് :3:16,20). ‘നെഞ്ചിലെ മനുഷ്യൻ’ സാക്ഷ്യം പറയുന്നു (8:16). തന്റെ സാക്ഷ്യത്തിലും ഉപരിയായി, മനഃസാക്ഷിയും സാക്ഷ്യം പറയുന്നു. പരിശുദ്ധാത്മാവിൽ ‘ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ’ ശബ്ദത്തിന്റെ ‘പ്രതിധ്വനി’. പൗലോസിന്റെ ജനം അവനെ വെറുത്തിരുന്നുവെങ്കിലും അവന്റെ മാനസാന്തരം അവരോടുള്ള അവന്റെ സ്നേഹം തീവ്രതരമാക്കി. കഠോര വേദനയോടെയാണ് അവരുടെ അവിശ്വാസത്തെ താൻ പരിഗണിക്കുന്നത്. പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്ന ദൈവത്തെപ്പോലെയാണ് ഇവിടെ പൗലോസ്. യിസ്രായേലിനെകുറിച്ചുള്ള തന്റെ ദുഃഖം നാട്യമല്ല.