കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബാഗ് പരിശോധനയ്ക്കിടെ സംശയാപസ്പദമായ നിലയിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. ഒരു കുട്ടി ഉൾപ്പടെ രണ്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. വരാപ്പുഴ, അങ്കമാലി, ഇടപ്പള്ളി തുടങ്ങി നിരവധി ഇടവകകളിൽനിന്നുള്ളവരാണ് കണ്‍വെൻഷൻ സെന്ററിലെത്തിയത്. യഹോവയുടെ സാക്ഷികളുടെ മലബാർ കൺവൻഷൻ നടക്കുന്ന കണ്ണൂർ തളിപ്പറമ്പ് പുഷ്പഗിരിയിലെ ഹാളിലും പൊലീസ് പരിശോധന നടത്തി. സംസ്ഥാനത്ത് പ്രാർഥനാലയങ്ങളുൾപ്പടെ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും ജാഗ്രത നിർദേശം നൽകി.