ക്രിസ്ത്യൻ പുനഃസ്ഥാപന മന്ത്രിയായ ചാൾസ് ടേസ് റസ്സലിന്റെ അനുയായികൾക്കിടയിൽ വികസിച്ച ബൈബിൾ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഒരു ശാഖയായാണ് യഹോവയുടെ സാക്ഷികൾ 1870-കളിൽ അമേരിക്കയിൽ ഉത്ഭവിച്ചത്.
ബൈബിൾ വിദ്യാർത്ഥി മിഷനറിമാരെ 1881-ൽ ഇംഗ്ലണ്ടിലേക്ക് അയക്കുകയും 1900-ൽ ലണ്ടനിൽ ആദ്യത്തെ വിദേശ ബ്രാഞ്ച് ആരംഭിക്കുകയും ചെയ്തു. ഗ്രൂപ്പ് ഇന്റർനാഷണൽ ബൈബിൾ സ്റ്റുഡന്റ്സ് അസോസിയേഷൻ എന്ന പേര് സ്വീകരിച്ചു. 1914-ഓടെ കാനഡ, ജർമ്മനി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും യഹോവ സാക്ഷികൾ സജീവമായി.
1916-ൽ റസ്സലിന്റെ മരണശേഷം പ്രസ്ഥാനം നിരവധി വിഭാഗങ്ങളായി പിരിഞ്ഞു, ജോസഫ് റഥർഫോർഡിന്റെ നേതൃത്വത്തിൽ – വാച്ച് ടവർ, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് പെൻസിൽവാനിയ എന്നിവയുടെ നിയന്ത്രണം നിലനിർത്തി. റഥർഫോർഡിന്റെ മാർഗനിർദേശപ്രകാരം, ഇന്റർനാഷണൽ ബൈബിൾ സ്റ്റുഡന്റ്സ് അസോസിയേഷൻ കാര്യമായ സിദ്ധാന്തപരമായ മാറ്റങ്ങൾ കൊണ്ടുവന്നു, അതിന്റെ ഫലമായി ദീർഘകാലാടിസ്ഥാനത്തിലുള്ള നിരവധി അംഗങ്ങൾ സംഘടനയിൽ നിന്ന് പുറത്തുപോകാൻ കാരണമായി. ഈ സംഘം അതിവേഗം വളർന്നു,1931-ൽ, യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു,
അംഗങ്ങൾ രക്തപ്പകർച്ച നിരോധിക്കുന്നതിനും, ആരാധനയിൽ കുരിശ് ഉപേക്ഷിക്കുന്നതിനും, ക്രിസ്മസ്, ജന്മദിന ആഘോഷങ്ങൾ നിരസിക്കുന്നതിനും യഹോവ സാക്ഷികളുടെ വിശ്വാസപ്രമാണത്തിൽ ഉൾപ്പെടുന്നു.
ഒന്നാം ലോകമഹായുദ്ധസമയത്ത് കാനഡയിലും രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനി, സോവിയറ്റ് യൂണിയൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ഈ മതവിഭാഗം നിരോധിച്ചിരുന്നു. ചില രാജ്യങ്ങളിലും അമേരിക്കയിലും അംഗങ്ങൾ വ്യാപകമായ പീഡനവും ആൾക്കൂട്ട അക്രമവും അനുഭവിച്ചു. 1960 കളിലും 1970 കളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ വിഭാഗത്തിലെ അംഗങ്ങൾ പീഡനത്തിന് ഇരയായി. 2004 മുതൽ ഈ ഗ്രൂപ്പിന് റഷ്യയിൽ ഔദ്യോഗിക വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
പിതാവ് (ദൈവം), പുത്രൻ (ക്രിസ്തു), പരിശുദ്ധാത്മാവ് എന്നിവർ ഏകദൈവമാണെന്ന പ്രമാണം സംഘം നിരാകരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, യഹോവ ഏക സത്യദൈവവും എല്ലാറ്റിന്റെയും സ്രഷ്ടാവും ‘സാർവത്രിക പരമാധികാരി’യുമാണ്. എല്ലാ ആരാധനകളും അവനിലേക്ക് നയിക്കപ്പെടണമെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.
ഇന്ത്യയിൽ യഹോവ സാക്ഷികൾക്ക് നിലവിൽ 56,747 ശുശ്രുഷകന്മാരും 947 സഭകളും ഉള്ളതായി രേഖകൾ സൂചിപ്പിക്കുന്നു.