‘സങ്കീർത്തന ധ്യാനം’ – 91

‘സങ്കീർത്തന ധ്യാനം’ – 91

പാ. കെ. സി. തോമസ്

എന്റെ പ്രത്യാശ ദൈവത്തിൽ വച്ചിരിക്കുന്നു, സങ്കീ : 39:7

നാവിനെ കടിഞ്ഞാണിട്ട് സൂക്ഷിക്കണമെന്ന് ദാവീദ് ഒരു ഉറച്ച തീരുമാനം എടുത്ത് ഉരിയാടാതെ ഒരു ഊമനെ പോലെ ധ്യാനിച്ചു കൊണ്ടിരുന്നു. മാനുഷികമായി സങ്കടം ഉള്ളിൽ പൊങ്ങി വന്നുയെങ്കിലും, ധ്യാനത്തിൽ പരിശുദ്ധാത്മാവാം അഗ്നി ഉള്ളിൽ കത്താൻ തുടങ്ങിയപ്പോൾ മനുഷ്യന്റെ ക്ഷണിക അവസ്ഥയെ കുറിച്ച് ബോധമുണ്ടായി. ആ ചിന്ത തന്നെ ഭരിച്ചു. സങ്കടം മാറിയപ്പോൾ നാവെടുത്ത്‌ സംസാരിച്ചു. മനുഷ്യന്റെ ക്ഷണിക ജീവിതത്തെക്കുറിച്ചും തന്റെ പ്രത്യാശയെക്കുറിച്ചും ദാവീദ് എഴുതി. മനുഷ്യൻ ക്ഷണികനെന്ന ചിന്ത ഒരു വ്യക്തിയെ ഭരിച്ചാൽ നാവിനെ കടിഞ്ഞാണിട്ട് മുറുക്കി താഴ്മയോടെ ജീവിക്കും. പലരുടെയും ഭീഷണികളുടെയും വെല്ലുവിളികളുടെയും കാരണം അവർ ക്ഷണിക്കാരാണെന്ന് ഓർക്കാത്തതിനാലാണ്. പുരാതന കാലത്ത് ഒരു രാജാവിന്റെ കിരീടധാരണ വേളയിൽ പലതരം മാർബിൾ കല്ലുകൾ അദ്ദേഹത്തെ കാണിച്ച് അങ്ങയുടെ മരണസമയത്ത് കല്ലറ പണിയുവാൻ ഇതിൽ ഏത് കല്ല് ഉപയോഗിക്കണമെന്ന് ഒരു മേസ്തിരി ചോദിക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. രാജപദവിയിൽ ഉയർത്തപ്പെട്ടെങ്കിലും താനും ഒരു ദിവസം മരിക്കേണ്ടവനാണെന്ന് ഓർമ്മിപ്പിക്കുകയായിരുന്നു ലക്‌ഷ്യം. എത്ര സ്ഥാനമാനങ്ങളും അധികാരവും ഉയർച്ചയും ധനവും മനുഷ്യനുണ്ടായാലും ഏത് സമയത്തിലും മരണം സംഭവിക്കുമെന്ന ച്ചിൻതെ ഒരുവനെ ഭരിക്കുന്നുവെങ്കിൽ വാക്കും നാക്കുമൊക്കെ നിയന്ത്രിച്ച് താഴ്മയോടെ മനുഷ്യൻ ജീവിക്കും. നൂറ് വർഷത്തിന് മുൻപ് ജീവിച്ച വെല്ലുവിളിക്കാരും, ഭീഷണിക്കാരും, ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാതെ ജീവിച്ച ഗുണ്ടകളും ഇപ്പോൾ എവിടെ ? നിത്യതയോട് തുലനം ചെയ്യുമ്പോൾ മനുഷ്യന്റെ ഇവിടുത്തെ ആയുസ്സ് നിസ്സാരം മാത്രം. എത്ര ഉന്നതനായ വ്യക്തിയായാലും അവന്റെ ആയുസ്സിന്റെ ദൈർഘ്യം കേവലം നാലുവിരൽ നീളമുള്ള ഒരു ശ്വാസം മാത്രം. പുറത്തേക്ക് വിടുന്ന ശ്വാസം തിരിച്ച് എടുക്കാൻ കഴിയാതെ വന്നാൽ മനുഷ്യൻ പ്രജ്ഞയറ്റ് നിലം പരിചയാകും. മനുഷ്യരൊക്കെ വെറും നിഴൽ പോലെ നടക്കുന്നു. ഒരു സ്ഥിരതയും ഇല്ലാത്ത ജീവിതം. രാപ്പകൽ കഠിനമായി അദ്ധ്വാനിച്ച മനുഷ്യൻ പണം സമ്പാദിക്കുന്നു. ആര് അനുഭവിക്കുമെന്ന് അറിയുന്നില്ല അവൻ ഉണ്ടാക്കിയ സമ്പാദ്യം മറ്റുള്ളവർ അനുഭവിക്കും. മനുഷ്യൻ വെറുങ്കൈയോടെ ഈ ഭൂമിയിൽ ജനിച്ചു മരിക്കും. നഗ്നനായി ലോകത്തിൽ വന്നു നഗ്നനായി ഒരു ദിവസം തിരികെപോകും. ഇവിടുത്തെ വീടോ കാറോ എസ്റ്റേറ്റോ ഒന്നും അവന് കൊണ്ട് പോകാൻ കഴിയുകയില്ല. ഇങ്ങനെ ഉള്ള മനുഷ്യനാ ചോദിക്കുന്നത്, ഞാൻ ആരാണെന്ന് അറിയാമോ ? മറുപടി സ്നേഹിതാ, നീ ഒരു ശ്വാസം മാത്രം. എന്നാൽ ഒരു ദൈവഭക്തൻ ഏതിനായി കാത്തിരിക്കുന്നുയെന്ന് അവന് ദൃഢനിശ്ചയം ഉണ്ട്. അവന് ഒരു ഭാഗ്യകരമായ പ്രത്യാശ ഉണ്ട്. അവൻ ദൈവത്തിൽ പ്രത്യാശവച്ച് ജീവിക്കും. അവനറിയാം ലോകവും അതിന്റെ മോഹവും ഒഴിഞ്ഞ് പോകും. ദൈവ ഇഷ്ടം ചെയ്യുന്നവൻ എന്നേക്കും ഇരിക്കും. മനുഷ്യന്റെ ഇവിടുത്തെ ജീവിതം ഒരു താത്കാലിക ജീവിതമാണ്. നമ്മുടെ ഫൈനൽ ഡെസ്റ്റിനേഷൻ അല്ല ഈ ഭൂമി. സ്വർഗ്ഗ സീയോനിലേക്കുള്ള യാത്രയിൽ ഫ്ലൈറ്റിന്റെ സമയം കാത്തിരിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരെപോലെ നാം ഇവിടെ ആയിരിക്കുന്നു. ലോകമാകുന്ന പാലത്തിലൂടെ സ്വർഗ്ഗ പുരിയിലേക്ക് പ്രയാണം ചെയ്യുന്ന യാത്രീകരാണ് ദൈവമക്കൾ. നമ്മുടെ ലക്‌ഷ്യം യേശുക്രിസ്തുവിനോട് കൂടെ നിത്യജീവിതം പ്രാപിക്കുക എന്നതാണ്. നീതിമാൻ പ്രയാസേന രക്ഷ പ്രാപിക്കുന്നുവെങ്കിൽ അഭക്തന്റെയും പാപിയുടെയും ഗതി എന്താകും. ഇളകാത്ത രാജ്യം നാം പ്രാപികേണ്ടതാകയാൽ ഭയത്തോടും ഭക്തിയോടും ദൈവത്തെ സേവിക്കേണ്ടതാവശ്യം. മറ്റുള്ളവർ നമ്മെ വേദനിപ്പിക്കുന്ന വാക്കുകൾ നമുക്ക് എതിരെ പറയുമ്പോൾ തിരിച്ച് പറയാൻ ജഡം പ്രേരിപ്പിക്കുമ്പോൾ നമ്മുടെ പോരിന്റെ ആയുധങ്ങൾ ജഡികങ്ങളല്ല എന്ന് ഓർത്ത് ജീവിക്കണം. പരിഹാസം ചൊല്ലി ശത്രു നേർക്ക് വരുമ്പോൾ സ്തോത്രം പാടി ആശ്വസിക്കാൻ നിത്യതയിൽ പ്രത്യാശവെച്ചു ജീവിക്കുന്ന ഒരു ഭക്തന് കഴിയുന്നു. കേൾക്കുന്നതിനൊക്കെ മറുപടി പറയാതെ ഒരു ഊമനെ പോലെ ഭോഷനെ പോലെ ഇരിക്കുമ്പോൾ സ്വയമായി സങ്കടം തോന്നിയെന്ന് വരാം. എന്നാൽ  സാരമില്ല,നാം കാണുന്നതിലല്ല, കാണാത്തതിൽ കണ്ണ് പതിപ്പിച്ചിരിക്കുന്നവരാണ്. കാണുന്നത് താൽക്കാലികം കാണാത്തതോ നിത്യം. ലോകത്തിൽ പലരും ഈ ഒരായുസ്സിൽ മാത്രം പ്രത്യാശ വച്ച് തങ്ങളുടെ കാര്യ സാദ്ധ്യത്തിനായി ജീവിക്കുന്നു. മറ്റ് പലരും അത് നേടാൻ ഓടി നടക്കുന്നു. എന്നാൽ ഒരു ദൈവപൈതൽ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ദൈവത്തിൽ മാത്രം പ്രത്യാശ വച്ച് ജീവിക്കുന്നു. ലോകത്തിൽ നാം ഒരു നിന്ദിതരെങ്കിലും മേഘത്തിൽ നാം വന്ദിതരായി തീരും. അത് കൊണ്ട് നശ്വരമായ ലോകത്തിൽ പിന്നാലെ ഓടി ജീവിതം നശിപ്പിക്കുന്നതിനേക്കാൾ നിത്യതയിൽ പ്രത്യാശ വച്ച് ജീവിച്ച് നല്ല ഒരു അന്ത്യം പ്രാപിക്കുകയാണ് നല്ലത്. അത് കൊണ്ട് മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു വാക്കും നമ്മുടെ നാവിൽ വരാതെ നമ്മെ തന്നെ നിയന്ത്രിച്ച് ദൈവഭയത്തിൽ വിശുദ്ധിയെ തികച്ച് ജീവിച്ച് പ്രത്യാശയുടെ പൂർത്തീകരണത്തിൽ എത്തി ചേർന്ന് സന്തോഷിക്കാം.                  

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

eleven − 9 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5746243
Total Visitors
error: Content is protected !!