Friday Fasting

‘സങ്കീർത്തന ധ്യാനം’ – 62

‘സങ്കീർത്തന ധ്യാനം’ – 62 പാ. കെ. സി. തോമസ് ‘യഹോവയുടെ ശബ്ദം വെള്ളത്തിൻ മീതെ മുഴങ്ങുന്നു’, സങ്കീ : 29:3  ദൈവത്തെ എങ്ങനെ ആരാധിക്കണം എന്ന് പറഞ്ഞിട്ടാണ് ദൈവശബ്ദം മുഴങ്ങുന്നതിനെക്കുറിച്ച് പറഞ്ഞത്. ദൈവപുത്രന്മാരെ യഹോവയ്‌ക്ക് കൊടുപ്പിൻ. കൊടുത്ത് ആരാധിക്കണം. എന്ത് കൊടുക്കണം ? യഹോവയ്‌ക്ക് അവന്റെ നാമത്തിന്റെ മഹത്വം കൊടുക്കണം. ആ നാമം എല്ലാ നാമങ്ങൾക്കും മേലായ നാമം ആകയാൽ ആ നാമത്തിന്റെ സ്രേഷ്ഠതയ്ക്ക് അനുസരിച്ചാണ് മഹത്വം കൊടുക്കേണ്ടത്. സങ്കീ : 96:8 ൽ യഹോവയ്‌ക്ക് അവന്റെ നാമത്തിന് തക്ക മഹത്വം കൊടുക്കണം. ഒരാളിന്റെ […]

‘സങ്കീർത്തന ധ്യാനം’ – 62 Read More »

‘സങ്കീർത്തന ധ്യാനം’ – 61

‘സങ്കീർത്തന ധ്യാനം’ – 61 പാ. കെ. സി. തോമസ് ‘അവൻ അവരെ പണിയാതെ ഇടിച്ച് കളയും’, സങ്കീ : 28:5 സീയോനെ പണിയുവാനും അതിന്റെ ഇടിവുകളെ നന്നാക്കുന്നവനുമാണ് ദൈവം. യഹോവ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നുയെന്ന് വചനം പറയുന്നു. എന്നാൽ മനുഷ്യൻ പണിത പണി പൂർത്തീകരിക്കാൻ കഴിയാതെ പണി നിറുത്തിച്ച ചരിത്രമാണ് ബാബേൽ ഗോപുര പണിയിൽ കാണുന്നത്. ഇവിടെ ദൈവം പണിയുന്നില്ല എന്ന് മാത്രമല്ല പണിതതിനെ ഇടിച്ച് കളയുന്ന ദൈവമാണെന്ന് കാണുന്നു. എന്ത് കൊണ്ട് എന്നും അവിടെ

‘സങ്കീർത്തന ധ്യാനം’ – 61 Read More »

‘സങ്കീർത്തന ധ്യാനം’ – 60

‘സങ്കീർത്തന ധ്യാനം’ – 60  പാ. കെ. സി. തോമസ് ‘ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു’, സങ്കീ : 27: 4  ഏത് സാഹചര്യത്തിൽ ഈ സങ്കീർത്തനം രചിച്ചു എന്നതിനെകുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ കൂടുതൽ പേരും അംഗീകരിക്കുന്നത് 2 സമു : 21:15-17 വരെ പറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണെന്നാണ്. ദാവീദിന്റെ ജീവിത സായാഹ്നത്തോടടുത്ത് മല്ലനായ യിശ്ബിബെനോവ് തന്നെ വധിക്കുവാൻ അടുത്തു. അബീശായി ദാവീദിനെ രക്ഷിച്ചു. അപ്പോൾ ജനം പറഞ്ഞു, നീ യിസ്രായേലിന്റെ ദീപമാണ്. നീ ഇനി യുദ്ധത്തിന് പോകേണ്ട. ‘യഹോവ എന്റെ

‘സങ്കീർത്തന ധ്യാനം’ – 60 Read More »

‘സങ്കീർത്തന ധ്യാനം’ – 59

‘സങ്കീർത്തന ധ്യാനം’ – 59  പാ. കെ. സി. തോമസ് ‘യഹോവയുടെ മഹത്വത്തിന്റെ നിവാസം’, സങ്കീ : 26:8 ദൈവമക്കൾ പ്രിയപ്പെടുന്നതും പ്രിയപ്പെടാൻ പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. ദൈവജനത്തിന് ഉചിതമല്ലാത്ത കാര്യങ്ങളിൽ പ്രിയപ്പെടാൻ പാടില്ല. ദൈവജനത്തിന് ഉചിതമായ കാര്യങ്ങളിൽ പ്രിയപ്പെടാതിരിക്കാനും പാടില്ല. സങ്കീർത്തനക്കാരനായ ദാവീദ് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ദൈവത്തിന്റെ ആലയം. ദാവീദ് ഇങ്ങനെ എഴുതി “യഹോവേ നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്ക് പ്രിയമാകുന്നു”, അത് കൊണ്ട് ഒരു കാര്യം യഹോവയോട്‌ അപേക്ഷിച്ചു, അത് തന്നെ ആഗ്രഹിച്ചു. യഹോവയുടെ മനോഹരത്വം

‘സങ്കീർത്തന ധ്യാനം’ – 59 Read More »

‘സങ്കീർത്തന ധ്യാനം’ – 58 

‘സങ്കീർത്തന ധ്യാനം’ – 58  പാ. കെ. സി. തോമസ് ‘യഹോവയുടെ സഖിത്വം ഉണ്ടാകും’, സങ്കീ : 25:14  ദൈവത്തിന്റെ ഭക്തരായിരിക്കുവാൻ ദൈവം മനുഷ്യരെക്കുറിച്ച് ആഗ്രഹിക്കുന്നു. ദൈവത്തെ ഭയപ്പെടുന്നവനാണ് ദൈവഭക്തൻ. ഇന്ന് ഭക്തന്മാർ ഇല്ലാതെ പോകുന്ന കാലമാണ്. ദൈവഭക്തന്മായിരുന്നാൽ ഇഷ്ടം പോലെ ജീവിക്കാൻ കഴിയുകയില്ല. ദൈവത്തെ ഭയപ്പെടുന്നവൻ ദോഷം വിട്ട് ജീവിക്കുന്നവനാണ്. ജ്ഞാനിയായ ശലോമോൻ ദാവീക ശലോമോൻ ദൈവീക ജ്ഞാനത്തിൽ കണ്ടെത്തിയ കാര്യം ഇങ്ങനെ എഴുതി, എല്ലാറ്റിന്റെയും സാരം കേട്ട് കൊൾക ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ പ്രമാണിച്ച് കൊൾക അതാകുന്നു

‘സങ്കീർത്തന ധ്യാനം’ – 58  Read More »

‘സങ്കീർത്തന ധ്യാനം’ – 57

‘സങ്കീർത്തന ധ്യാനം’ – 57 പാ. കെ. സി. തോമസ് ‘ദൈവത്തെ കാത്തിരിക്കുന്നവൻ ലജ്ജിച്ചു പോകയില്ല’, സങ്കീ : 25:3 സിംഹാസനത്തിൽ ഇരുന്ന ദാവീദ് തന്റെ മകൻ കൂട്ട് കെട്ടുണ്ടാക്കി രാജാവായി തീർന്നിരിക്കുന്നുവെന്ന് കേട്ടപ്പോൾ സിംഹാസനത്തിൽ നിന്നും ഇറങ്ങി ഓടിപ്പോകുന്ന സമയത്ത് ചമച്ച കീർത്തനമായി പലരും ഈ സങ്കീർത്തനത്തെ കരുതുന്നു. കാരണം കൂടാതെ ദ്രോഹിക്കുന്ന ദ്രോഹം പലപ്പോഴും ദാവീദ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്വന്ത മകൻ സ്നേഹിക്കുവാനും, അനുസരിക്കുവാനും, ബഹുമാനിക്കുവാനും സഹായിക്കുവാനും കടമ്പെട്ടവൻ മത്സരിച്ച് രാജാവായ സമയം ഹൃദയത്തിന് വളരെ വേദനകളും ദുഃഖങ്ങളും ദാവീദിന്

‘സങ്കീർത്തന ധ്യാനം’ – 57 Read More »

‘സങ്കീർത്തന ധ്യാനം’ – 56

‘സങ്കീർത്തന ധ്യാനം’ – 56 പാ. കെ. സി. തോമസ് ‘അവനാകുന്നു മഹത്വത്തിന്റെ രാജാവ്’, സങ്കീ : 24:10 ദാവീദിന്റെ നേതൃത്വത്തിൽ ബലത്തിന്റെ പെട്ടകവുമായി യെരൂശലേമിലേക്ക് പ്രവേശിക്കുമ്പോൾ അവർ ആർത്ത് പാടി. “വാതിലുകലെ നിങ്ങളുടെ തലകൾ ഉയർത്തുക, പണ്ടേയുള്ള കതകുകളെ ഉയർന്നിരിക്കുക. മഹത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ”. സങ്കീർത്തനം 22 ൽ നല്ല ഇടയനെ കുറിച്ചും 23 ൽ വലിയ ഇടയനെ കുറിച്ചും 24 ൽ സ്രേഷ്ഠ ഇടയനെ കുറിച്ചുമാണ് കാണുന്നത്. സ്രേഷ്ഠ ഇടയനായ കർത്താവ് രാജാധിരാജാവായി യെരുശലേമിലേക്ക് പ്രവേശിക്കുമ്പോൾ പണ്ട് ഉയർന്ന് നിന്ന വാതിലുകൾ ഉയർന്ന് നിൽക്കുവാൻ ആഹ്വാനം ചെയ്യുന്ന

‘സങ്കീർത്തന ധ്യാനം’ – 56 Read More »

‘സങ്കീർത്തന ധ്യാനം’ – 55

‘സങ്കീർത്തന ധ്യാനം’ – 55 പാ. കെ. സി. തോമസ് ‘ദൈവത്തെ അന്വേഷിക്കുന്നവരുടെ തലമുറ’, സങ്കീ : 24:6 ദൈവത്തെ അന്വേഷിക്കുന്നവരുടെ ഭാഗ്യപദവി ബൈബിളിൽ വർണ്ണിച്ചിട്ടുണ്ട്. ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോയെന്ന് കാണുവാൻ ദൈവം സ്വർഗ്ഗത്തിൽ നിന്നും മനുഷ്യപുത്രന്മാരെ നോക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നവർ മനുഷ്യരുടെ മുൻപിൽ ഭോഷന്മാരാണ്. ദൈവീക ശുശ്രുഷയിൽ നിലകൊള്ളുന്നവരും പലരുടെയും നോട്ടത്തിൽ ബുദ്ധികെട്ടവരാണ്. എന്നാൽ ദൈവത്തെ അന്വേഷിക്കുന്നവനാണ് ദൈവീക ദൃഷ്ടിയിൽ ബുദ്ധിമാൻ. കിഴക്ക് നിന്നും യേശുവിനെ അന്വേഷിച്ച് ഒരു കൂട്ടം ആളുകൾ യെരുശലേമിൽ എത്തി. അവർക്ക് എല്ലാവർക്കും പേരുള്ളവരാണെങ്കിലും

‘സങ്കീർത്തന ധ്യാനം’ – 55 Read More »

‘സങ്കീർത്തന ധ്യാനം’ – 54

‘സങ്കീർത്തന ധ്യാനം’ – 54 പാ. കെ. സി. തോമസ് ‘ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു’, സങ്കീ ; 24:1  ഭൂമിയെക്കുറിച്ച് തെറ്റായ ധാരണകൾ വച്ച് പുലർത്തുന്നവർ ഉണ്ട്. ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് അഭിപ്രായങ്ങൾ പറയാനേ ശാസ്ത്രത്തിന് കഴിയുന്നുള്ളൂ. എന്നാൽ വ്യക്തമായും ആധികാരികമായും അത് വ്യക്തമാക്കിയിരിക്കുന്ന ഒരു ഗ്രന്ഥമേ ഭൂമിയിലുള്ളൂ. അത് വിശുദ്ധ വേദപുസ്‌തകമാണ്. ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന പ്രസ്താവനയോടെ ബൈബിൾ ആരംഭിക്കുന്നു. ദൈവം സൃഷ്‌ടിച്ച ഭൂമി നിവാസികളുടെ പാപം നിമിത്തം പാഴും ശൂന്യവുമായി തീർന്നു.

‘സങ്കീർത്തന ധ്യാനം’ – 54 Read More »

‘സങ്കീർത്തന ധ്യാനം’ – 53

‘സങ്കീർത്തന ധ്യാനം’ – 53 പാ. കെ. സി. തോമസ് ‘നന്മയും കരുണയും പിന്തടരും’, സങ്കീ : 23:6 നന്മയെയും കരുണയെയും ദൈവപൈതൽ പിന്തുടരേണ്ട കാര്യമില്ല. ഇന്ന് അനേകരും നന്മയുടെയും കരുണയുടെയും പുറകെ പോകുന്നവരാണ്. ഞങ്ങൾ പടകും വലയും വിട്ട് നിന്നെ അനുഗമിച്ചു. ഞങ്ങൾക്ക് എന്ത് കിട്ടുമെന്ന് ചോദിക്കുന്നവരായി അനേകരും തീരുന്നു. എന്നാൽ വചനം പറയുന്നത്, മുൻപേ, നന്മയും കരുണയും അന്വേഷിച്ചു പോകാനല്ല. മുൻപേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുവാനാണ് യേശു ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ അതോട് കൂടെ ഇതൊക്കെയും കിട്ടുമെന്ന് പറഞ്ഞാൽ നന്മയും

‘സങ്കീർത്തന ധ്യാനം’ – 53 Read More »

error: Content is protected !!