പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ
അറ്റ്ലാന്റ : പ്രശസ്ത അപ്പോളോജിസ്റ്റ് രവി സക്കറിയാസ് ഇന്ന് (മെയ് 19) ന് നിത്യതയിൽ ചേർക്കപ്പെട്ടു. മാർച്ചിൽ തനിക്ക് ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെടുകയും, ടെക്സസ്സിൽ ചികത്സയിലിരിക്കയാണ് രവി സക്കറിയാസ് നിത്യവിശ്രമത്തിനായി ചേർക്കപെട്ടത്.
1946 മാർച്ച് 26 ന് മദ്രാസിൽ ജനിച്ച രവി, 1966 ൽ കാനഡയിലേക്ക് കുടിയേറിയത്തോട് കൂടിയാണ് വേദശാസ്ത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ‘ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും’, (യോഹ: 14:19) എന്ന ക്രിസ്തുവചനമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് 1984 ലാണ് താൻ സ്ഥാപിച്ചത്. അറ്റ്ലാൻറ്റ ആസ്ഥാനമായ സംഘടന ഇന്ന് ലോകമെമ്പാടും പ്രവർത്തിക്കുന്നു.
ഏകദേശം 30 പുസ്തകങ്ങൾ താൻ രചിച്ചു. വിവിധ റേഡിയോ പ്രോഗ്രാമുകൾ അവതരിപ്പിച്ചു വരികയായിരുന്നു.
മാര്ഗരറ് റെയ്‌നോൾഡ്‌സാണ് ഭാര്യ. മക്കൾ : സാറ, നഥാൻ, നവോമി
സംസ്കാരം പിന്നീട്.