‘സഫലമീ യാത്ര…’ – (33)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
വിലയേറിയ രക്തം
വിലയേറിയ കളിമൺ പത്രങ്ങൾ ഉടഞ്ഞു പോയാൽ ഉടമസ്ഥന് അത് വലിയ നഷ്ടവും സങ്കടവുമാകും. യാത്രകൾക്കിടയിലോ, സന്ദർശനങ്ങൾക്കിടയിലോ മനോഹരമായ കളിമൺ പത്രങ്ങൾ പലരും വാങ്ങി സ്വീകരണ മുറികളെ അലങ്കരിക്കാറുണ്ട്. ആകസ്മികമായി ആ കൂട്ടത്തിലൊന്ന് ഉടഞ്ഞു പോയാൽ ബാക്കിയുള്ളവയുടെ നിറവും മങ്ങിയത് പോലെ തോന്നി പോകും.
ഉടഞ്ഞു പോകുന്നത് ചിലപ്പോൾ നന്നാക്കിയെടുത്തു ഉപയോഗ യോഗ്യമാക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ ഉടഞ്ഞു പോയ പത്രങ്ങൾ എന്ത് ചെയ്യും ? നൂറ്റാണ്ടുകൾക്കു മുൻപ് അനേക നാളുകളിലെ ഗവേഷണങ്ങൾക്ക് ശേഷം ജപ്പാൻകാരനായ ഒരു കളിമൺ പാത്ര വിദഗ്ദ്ധൻ ഉടഞ്ഞു പോയവയെ വീണ്ടെടുത്തു പഴയതു പോലെ ആക്കുവാൻ ഒരു വിദ്യ കണ്ടെത്തി. വിജയകരമായി പരീക്ഷിച്ചു. സ്വർണ്ണ തരികൾ ചേർത്ത് പ്രത്യേക മരപശയുമായി ചേർത്ത് അവ കൂട്ടിച്ചേർക്കുക. ഇപ്പോൾ വീണ്ടെടുക്കപെട്ട ഈ പത്രങ്ങൾ സ്വർണ്ണ ഞരമ്പുകളാൽ ബന്ധിക്കപ്പെടുന്നു.
മനുഷ്യചരിത്രത്തിന്റെ ആദ്യ യുഗം തന്നെ “വീഴ്ച” എന്ന് വേദശാസ്ത്രം വിളിക്കുന്ന പാപപ്രവേശനം ഉണ്ടായി. അനന്തര ഫലമായി ഉടവ് സംഭവിച്ചു. ഏറെക്കാലം വീണ്ടെടുപ്പുകാരനായ ദൈവം അത് അനുവദിച്ചില്ല. വിദഗ്ദ്ധ കരങ്ങൾ നഷ്ട്ടപെട്ടതിനെ വീണ്ടെടുത്തു.
പൊന്നിനേക്കാളും, വിലയേറിയ തങ്കത്തേക്കാളും, വിലയേറിയ ഒന്ന് കൊണ്ടാണ് ആ വീണ്ടെടുപ്പ് വേല ദൈവം ക്രമീകരിച്ചത്. – തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ രക്തം.
അവന്റെ മരണത്തോടും, പുനരുത്ഥാനത്തോടും, അവന്റെ രക്തത്താൽ നാം വീണ്ടെടുക്കപെട്ടു, ദൈവ സൃഷ്ടിയുടെ ഉദാത്ത സ്വരൂപമായി ദൈവ സ്വരൂപത്തോട് അനുരൂപരായി മാറ്റിയിരിക്കുന്നു. (റോമർ : 6 : 5)