‘സഫലമീ യാത്ര…’ – (38)
പാ. തോമസ് ഫിലിപ്പ്, വെണ്മണി
ക്ഷമിക്കുമ്പോൾ മറക്കുന്നു
സ്കോട്ട്ലണ്ടിലെ ഒരു ഗ്രാമത്തിൽ ചികിത്സ മികവിനും ഒപ്പം ദൈവഭക്തിക്കും പേരുകേട്ട ഒരു ഡോക്ടർ ജീവിച്ചിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ കണക്കു പുസ്തകം പരിശോധിച്ചപ്പോൾ, പല വ്യക്തികളുടെയും കടബാധ്യതകൾ എഴുതിയിരിക്കുന്നതിന് പുറത്തു കൂടി, കുറുകെ ചുവന്ന മഷിയിൽ, “കഴിവില്ലായ്മകയാൽ ഇളച്ചു കൊടിത്തു” എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
അദ്ദേഹത്തിന്റെ ഭാര്യ വലിയ ഉദാരമതി ഒന്നും ആയിരുന്നില്ല. ആ കണക്കുകൾ അനുസരിച്ചു പണം ഈടാക്കണം എന്ന് നിശ്ചയിച്ചു അവർ നീതിന്യായ കോടതിയെ സമീപിച്ചു. അവർ ബന്ധപ്പെട്ട ആളുകളുടെയെല്ലാം പേരിൽ കേസ് കൊടുത്തു. ന്യായാധിപൻ കോടതിയിൽ വച്ച് അവരോട് ചോദിച്ചു, “ഈ ചുവന്ന കൈപ്പടയിൽ എഴുതിയിരിക്കുന്നത് നിങ്ങളുടെ ഭർത്താവ് തന്നെയോ.” അതെ എന്നവർ മറുപടി പറഞ്ഞു. ജഡ്ജി തുടർന്നു, “ഈ രാജ്യത്തിലുള്ള ഒരു നീതിന്യായ കോടതിക്കും താങ്കളുടെ ഭർത്താവ് ഇളവ് കൊടുത്തവരിൽ നിന്നും പണം ഈടാക്കുവാൻ സാധിക്കുകയില്ല”.
നമുക്കാർക്കും പാപകടം ദൈവികബന്ധത്തിന് വിടുവാൻ സാധിക്കുകയില്ല. എന്നാൽ പരിശുദ്ധനായ ദൈവം വച്ചിരിക്കുന്ന വിശുദ്ധിയുടെ നിലവാരം പുലർത്തികൊണ്ട് ക്രിസ്തു ന്യായപ്രമാണ നീതി നിവർത്തിക്കുവാനായി മരിച്ചു. ആ യാഗം ദൈവം അംഗീകരിച്ചു എന്നതിന് തെളിവായി ക്രിസ്തുവിനെ ഉയർപ്പിച്ചു. അങ്ങനെ ആ കടബാധ്യത എല്ലാം വീട്ടിയതായി സ്വർഗ്ഗം പ്രഖ്യാപിച്ചു. കാൽവരി മരണം വിശ്വസിക്കുന്നവരെ സ്വർഗ്ഗം നീതികരിക്കുന്നു.
മറുവില നൽകി വീണ്ടെടുത്ത നമ്മെ വീണ്ടും പിശാചിന്റെ അവകാശ അവകാശവാദളാൽ തകരരുത്. ദൈവം ക്ഷമിക്കുമ്പോൾ മറക്കുകയും കൂടി ചെയുന്നു.